കേരള സാങ്കേതിക സര്‍വകലാശാല യുഎസ് ഇന്‍സ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു
കേരള സാങ്കേതിക സര്‍വകലാശാല യുഎസ് ഇന്‍സ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു
Wednesday, October 7, 2015 1:08 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ കണ്െടത്തുന്നതിനും തടയുന്നതിനുമായി കേരള സാങ്കേതിക സര്‍വകലാശാല (എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല) അമേരിക്കന്‍ ഇന്‍സ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു. സൈബര്‍ മേഖലയില്‍ ലോകത്തു തന്നെ ഏറ്റവും മുന്നില്‍ നില്കുന്ന അമേരിക്കയിലെ സ്റീവന്‍സ് ടെക്നോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടുമായാണു സാങ്കേതിക സര്‍വകലാശാല കരാറില്‍ ഒപ്പുവയ്ക്കുന്നത്.

ഇന്റര്‍നെറ്റ് ലോകത്തു വ്യാപകമായിരിക്കുന്ന ഹാക്കിംഗ്, നെറ്റ്വര്‍ക്കില്‍ കടന്നുകയറി വിവരങ്ങള്‍ നശിപ്പിക്കല്‍ എന്നിവ പ്രതിരോധിക്കുന്നതിനായി എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയും അമേരിക്കന്‍ ഇന്‍സ്റിറ്റ്യൂട്ടും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി സംയുക്ത ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി പ്രത്യേകം കോര്‍ ഗ്രൂപ്പുകളും ഉണ്ടാക്കും.

സൈബര്‍ മേഖലയില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വിപുലമായ ധാരണയ്ക്ക് ഈ കരാര്‍ ഇടവരുത്തുമെന്നു സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ റഹ്മാന്‍ പറ ഞ്ഞു.


ഇന്റര്‍നെറ്റ് മേഖല യിലെ സുരക്ഷിതത്വവും വിശ്വാസ്യത യും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് സങ്കേതങ്ങളിലേക്കുള്ള ഹാക്കിംഗും കടന്നുകയറ്റവും ഇന്ത്യയില്‍ രൂക്ഷമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റ് അടുത്തയിടെ ഹാക്ക് ചെയ്ത സംഭവവുമുണ്ടായി. സൈബര്‍ ലോകത്തു വിശ്വസ്തമായ ഒരുകൂട്ടുകെട്ട് അമേരിക്കയുമായി ലക്ഷ്യമിട്ടുള്ളതാണു പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയും സ്റീവന്‍സ് ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായി തിരുവനന്തപുരത്തു സാങ്കേതിക സമ്മേളനം നടത്തും. വരുന്ന 12 നാണ് സമ്മേളനം.

സ്റീവന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്. യുഎസില്‍ നിന്നുള്ള പ്രഫ. ജോര്‍ജിയോസ്, നിക്കോളാസ് ബൊവെന്‍, കെ.പി. സുബ, ഗ്രഗ് വെസോന്‍ഡര്‍, ജോര്‍ജ് കൊര്‍ഫിയാത്തി, പ്രഫ. ഡെഗ്ഗന്‍ എന്നിവരും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രഫ. ബാലകൃഷ്ണന്‍, മദ്രാസ് ഐഐടിയിലെ പ്രഫ. ജോബ് കുര്യന്‍, പ്രഫ. സിസാ തോമസ് എന്നിവര്‍ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.