കന്യാസ്ത്രീയെ ആക്രമിച്ച കേസ്: തെളിവെടുപ്പ് നടത്തി
Thursday, October 8, 2015 11:50 PM IST
പാലാ: സിസ്റര്‍ അമല, സിസ്റര്‍ റോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിനെ ഇന്നലെ പാലാ ലിസ്യൂ കോണ്‍വന്റിലെത്തിച്ചു വീണ്ടും തെളിവെടുപ്പ് നടത്തി. മഠത്തിലെ മറ്റൊരു കന്യാസ്ത്രീയെ തലയ്ക്കടിച്ചു പരിക്കേല്പിച്ച കേസിലാണിത്.

ലിസ്യൂ കോണ്‍വന്റിലെ സിസ്റര്‍ അമല കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പാണ് ഈ മഠത്തിലെ 80 വയസുള്ള കന്യാസ്ത്രീയെ പ്രതി ആക്രമിച്ച് പരിക്കേല്പിച്ചത്. ഉറക്കത്തില്‍ കട്ടിലില്‍നിന്ന് താഴെ വീണ് സംഭവിച്ച പരിക്കെന്നാണു കരുതിയത്. പാലാ സി ഐ ബാബു സെബാസ്റ്യന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.


ഭരണങ്ങാനം സ്നേഹഭവനിലും ഈരാറ്റുപേട്ടയിലും തെളിവെടുപ്പിനെത്തിച്ചു. ഭരണങ്ങാനം മഠത്തില്‍നിന്നു മോഷണം പോയ മൊബൈല്‍ ഫോണുകള്‍ വില്പന നടത്തിയ ഈരാറ്റുപേട്ടയിലെ മൊബൈല്‍ കടയിലെത്തിച്ചാണു തെളിവെടുപ്പ് നടത്തിയത്. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.