മഠങ്ങള്‍ കേന്ദ്രീകരിച്ചു വൈദികന്‍ ചമഞ്ഞു തട്ടിപ്പ്: പ്രതിയെ വെറുതെവിട്ടതിനു വിശദീകരണം ആവശ്യപ്പെട്ടു
Thursday, October 8, 2015 12:14 AM IST
തൊടുപുഴ: വൈദികന്‍ ചമഞ്ഞു മഠങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപക തട്ടിപ്പു നടത്തുന്ന യുവാവിനെ മഠാധികൃതര്‍ തന്ത്രപരമായി പിടികൂടി ഏല്പിച്ചെങ്കിലും പോലീസ് ചോദ്യംചെയ്തു പറഞ്ഞുവിട്ട സംഭവത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. വി. ജോസഫ് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചു അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ തൊടുപുഴ ഡിവൈഎസ്പിയോടാണു ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്. തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് കരിമണ്ണൂര്‍ എസ്ഐയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇതിനു പിന്നാലെ തട്ടിപ്പുശ്രമത്തിനു പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കരിമണ്ണൂരിലെ എഫ്സിസി മഠത്തിലെത്തി മിഷനറി വൈദികനായി ചമഞ്ഞു തട്ടിപ്പു നടത്താന്‍ ശ്രമിച്ച യുവാവിനെയാണു മഠാധികൃതര്‍ പോലീസില്‍ ഏല്പിച്ചത്. കുട്ടന്‍പുഴ കുറ്റിയംചാലില്‍ കല്ലറയ്ക്കല്‍ ഫാ. പീറ്റര്‍ ഡെക്കാന്‍ ഷാ എന്ന പേരില്‍ എത്തിയ ഉപ്പുതറ സ്വദേശിയായ രാജേഷിനെയാണു കരിമണ്ണൂര്‍ പോലീസ് തട്ടിപ്പുകാരനല്ലെന്നു വിലയിരുത്തി പറഞ്ഞുവിട്ടത്. മഠത്തില്‍ ജപമാല വില്‍ക്കാന്‍ എത്തിയ യുവാവ് തട്ടിപ്പുകാരനല്ലെന്നും അനാഥനാണെന്നും ചില്ലറ തട്ടിപ്പുകാരനാണെന്നുമാണ് പോലീസ് പറയുന്നത്. വാഴക്കാല, വാഴപ്പിള്ളി, കോതമംഗലം, കരിമണ്ണൂര്‍ എന്നീ കോണ്‍വന്റുകളില്‍ മിഷനറി വൈദികന്‍ ചമഞ്ഞു തട്ടിപ്പു നടത്തിയതായി മഠാധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മഠത്തിലെത്തിയ യുവാവ് മിഷനറി വൈദികനാണെന്നും മദര്‍ സൂപ്പിരിയറിനെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദര്‍ ധ്യാനത്തിനു പോയിരിക്കുന്നതു കൊണ്ടു പിന്നെ വരാന്‍ പറഞ്ഞു വിട്ടു. മദര്‍ സൂപ്പീരിയര്‍ മൂവാറ്റുപുഴയില്‍ സേവനം ചെയ്യുമ്പോള്‍ വൈദികപട്ടം സ്വീകരിക്കുന്നതിനു സിസ്റര്‍ സഹായിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് എത്തുന്നത്. എന്നാല്‍ മദര്‍ സുപ്പീരിയര്‍ ധ്യാനത്തിനു പോയിരുന്നതുകൊണ്ട് കാണാന്‍ സാധിച്ചില്ല. ഇതിനിടെ മദര്‍ ധ്യാനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ സിസ്റര്‍മാര്‍ വിവരങ്ങള്‍ പറഞ്ഞു. ഇതേസമയം ഒരാള്‍ മഠങ്ങളിലെത്തി വൈദികന്‍ ചമഞ്ഞു പണം തട്ടുന്നതായി വാഴപ്പിള്ളി, വാഴക്കാല തുടങ്ങിയ മഠത്തിലെ സിസ്റര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ സിസ്റര്‍മാര്‍ക്കു സംശയം വര്‍ധിച്ചു.


ബനഡിക്ടന്‍ വൈദികനാണെന്നും ആഫ്രിക്കയില്‍ പാവപ്പെട്ടവരുടെ ഇടയിലാണു പ്രവര്‍ത്തിക്കുന്നതെന്നും കന്യാസ്ത്രീകളേ ാടു ഇയാള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ മഠത്തിലെത്തിയ രാജേഷ് മദറിനെ അന്വേഷിച്ചു. ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ട യയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.