അധിവര്‍ഷത്തെ അധികദിനങ്ങള്‍ സര്‍വീസ് ആനുകൂല്യത്തിനു പരിഗണിക്കണമെന്ന് ഹൈക്കോടതി
അധിവര്‍ഷത്തെ അധികദിനങ്ങള്‍ സര്‍വീസ് ആനുകൂല്യത്തിനു പരിഗണിക്കണമെന്ന് ഹൈക്കോടതി
Thursday, October 8, 2015 12:27 AM IST
കൊച്ചി: ഫെബ്രുവരിയില്‍ 29 ദിവസങ്ങള്‍ വരുന്ന അധിവര്‍ഷത്തിലെ അധികദിനം കൂടി സര്‍വീസ് കാലയളവില്‍ ഉള്‍പ്പെടുത്തി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പെരുമ്പാവൂര്‍ ഗണപതി വിലാസം സ്കൂള്‍ അധ്യാപകനായിരുന്ന എം.വി. മത്തായി നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ.വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.

അധിവര്‍ഷത്തിലെ അധികദിനം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഹര്‍ജിക്കാരന് 27 വര്‍ഷത്തെ സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്െടന്നു കോടതി ചൂണ്ടിക്കാട്ടി. 26 വര്‍ഷവും ആറു മാസവും രണ്ടു ദിവസവും സര്‍വീസ് കണക്കാക്കി 27 വര്‍ഷത്തെ ആനുകൂല്യത്തിന് അക്കൌണ്ടന്റ് ജനറലിന് അപേക്ഷ നല്‍കിയെങ്കിലും ലീപ്പ് ഇയര്‍ മൂലമുണ്ടാകുന്ന അധികദിനങ്ങള്‍ സര്‍വീസായി കണക്കാക്കാനാവില്ലെന്നും 26 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ നല്‍കാനേ വ്യവസ്ഥയുള്ളുവെന്നും അക്കൌണ്ടന്റ് ജനറല്‍ അറിയിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്.


ആറു മാസത്തിലേറെ സര്‍വീസുണ്െടങ്കില്‍ ഒരു വര്‍ഷത്തെ ആനുകൂല്യത്തിന് അതു പരിഗണിക്കാമെന്ന് കേരള സര്‍വീസ് (പാര്‍ട്ട് 3 ) 57-ാം ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അധിവര്‍ഷത്തിലെ അധികദിനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഹര്‍ജിക്കാരന് ഇരുപത്താറര വര്‍ഷത്തിലേറെ സര്‍വീസുണ്ട്. അതിനാല്‍ ഹര്‍ജിക്കാരന് 27 വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ഏബ്രഹാം വാക്കനാല്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.