ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍യാത്ര
ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍യാത്ര
Friday, October 9, 2015 12:32 AM IST
തൊടുപുഴ: ദേശീയ പതാകയെ അപമാനിച്ചു വിദേശിയുടെ കാര്‍ യാത്ര. ഇന്നലെ രാവിലെ പത്തരയോടെ പാലാ- തൊടുപുഴ റൂട്ടിലൂടെ വന്ന അംബാസിഡര്‍ കാറിലാണ് അപമാനിക്കുന്ന രീതിയില്‍ ദേശീയപതാക വച്ചിരുന്നത്. കാറിനു പിന്‍സീറ്റിനുള്ളില്‍ പതാക തൂക്കിയിട്ട നിലയിലായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനും മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്േടഷന്‍ ചെയര്‍മാനുമായ എബി ജെ. ജോസിന്റെ ശ്രദ്ധയില്‍ ഈ നിയമലംഘനം പെട്ടു. എബി പിന്നാലെയെത്തി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

വിദേശി കാര്‍ നിര്‍ത്തി എബിയെ കൈ യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് കാര്‍ കരിങ്കുന്നം സ്റേഷന്‍ ഭാഗത്തേയ്ക്ക് പോയി. ഉടന്‍ തന്നെ കരിങ്കുന്നം പോലീസിലും തൊടുപുഴ കണ്‍ട്രോള്‍ റൂമിലേക്കും വിവരം അറിയിച്ചു. കരിങ്കുന്നം സ്റേഷന്‍ പരിധിയിലെ നടുക്കണ്ടത്തുവച്ചു കാര്‍ പിടിച്ചെടുത്തെങ്കിലും പതാക കണ്െട ത്താനായില്ല എന്ന കാരണം പറഞ്ഞ് കാര്‍ പോലീസ് പറഞ്ഞയ ച്ചു. ഇതിനിടെ കാറില്‍ പതാക അവഹേളിച്ചിരിക്കുന്നതിന്റെ ചിത്രം എബി ഡിജിപിക്ക് അയച്ചു.


പരാതി അന്വേഷിക്കണമെന്ന് ഇടുക്കി എസ്പിയോട് ഡിജിപി നിര്‍ദേശിച്ചു. തൊടുപുഴ സിഐയോട് സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാര്‍ കോഴിക്കോട് സ്വദേശിയുടേതാണ്. ടാക്സി പെര്‍മിറ്റുള്ള കാര്‍ ബാഡ്ജ് ഇല്ലാതെ എങ്ങനെ വിദേശി ഓടിക്കാനിടയായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കാതെയാണ് കാര്‍ പറഞ്ഞുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.