ബീഫ് വിവാദം; അധ്യാപികയ്ക്കെതിരേ നടപടിയെടുക്കരുതെന്ന് ആഭ്യന്തരമന്ത്രി
ബീഫ് വിവാദം; അധ്യാപികയ്ക്കെതിരേ  നടപടിയെടുക്കരുതെന്ന് ആഭ്യന്തരമന്ത്രി
Friday, October 9, 2015 12:42 AM IST
തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് വിവാദ വിഷയത്തില്‍ കോളജ് അധ്യാപികയ്ക്ക് അനുകൂലമായ നിലപാടുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റിലൂടെയാണ് ആഭ്യന്തരമന്ത്രി അധ്യാപികയ്ക്ക് പിന്തുണ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റിലെ വാക്കുകള്‍ ചുവടെ.

തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് വിവാദ വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരേ നടപടി എടുക്കരുതെന്ന് ഞാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ബീഫ് ഫെസ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റിട്ടുവെന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല. ടീച്ചര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്കരന്‍ നായര്‍ പറഞ്ഞതെന്നും കൂട്ടിച്ചേര്‍ത്താണ് ഫേസ്ബുക്ക് പോസ്റ് അവസാനിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.