കൈക്കൂലിക്കേസില്‍ രണ്ടു പേര്‍ക്കെതിരേ കുറ്റപത്രം
Friday, October 9, 2015 12:42 AM IST
കൊച്ചി: റെയില്‍വേയില്‍ പോര്‍ട്ടര്‍ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് 10,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ടുപേര്‍ക്കെതിരേ കുറ്റപത്രം. ചാലക്കുടി റെയില്‍വേ സ്റേഷനിലെ പോര്‍ട്ടറായ കല്ലേറ്റുംകര പാളയംകോട്ട് വീട്ടില്‍ പി.ആര്‍.റാസിക് (34), റെയില്‍വേ തിരുവനന്തപുരം മേഖല ചീഫ് കൊമേഴ്സ്യല്‍ ക്ളര്‍ക്കും എസ്ആര്‍എംയു നേതാവുമായ എസ്.ഗോപാലകൃഷ്ണ (46) എന്നിവര്‍ക്കെതിരേയാണു സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


2014ല്‍ റെയില്‍വേയില്‍ അംഗീകൃത പോര്‍ട്ടറായി ജോലിക്ക് അപേക്ഷിച്ച ലെനിന്‍ കെ.ദേവസി എന്നയാളില്‍നിന്നാണു പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ചത്. ഏഴ് റെയില്‍വേ സ്റേഷനുകളിലേക്കു ജോലിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ എറണാകുളം സൌത്തിലേക്കു ജോലി ലഭിക്കാനാണു ലെനിന്‍ അപേക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.