ഐസ് പ്ളാന്റിലെ കൊലപാതകം: പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍
Saturday, October 10, 2015 1:27 AM IST
തൃപ്പൂണിത്തുറ: ആലുവയിലെ സ്വകാര്യ ഐസ് പ്ളാന്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി 14 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസിന്റെ പിടിയിലായി. തമിഴ്നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശി ബെല്‍രാജ് (ചിന്നയ്യന്‍-34) ആണ് പിടിയിലായത്. മധുരയിലെ പുതുകോട്ടയില്‍ ലോറി ക്ളീനര്‍ ആയി ജോലി ചെയ്യുന്നുണ്െടന്നു ക്രൈംബ്രാഞ്ച് എസ്പിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ് ചെയ്തത്.

ഐസ് പ്ളാന്റില്‍ പ്ളാന്റ് ഓപ്പറേറ്ററായി ജോലി നോക്കിയിരുന്ന ഇടുക്കി മാന്നാംകണ്ടം ഇരുമ്പുപാലം കൊല്ലംകുടിയില്‍ തങ്കപ്പന്റെ മകന്‍ ഷിബുവാണു കൊല്ലപ്പെട്ടത്. 2001 ഓഗസ്റ് 13ന് പുലര്‍ച്ചെ 1.30നാണ് ഷിബുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്െടത്തിയത്. തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍നിന്നു ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസ്, എസ്ഐ കെ.സി. ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ ഷിബു ചെറിയാന്‍, അനുരാജ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ് ചെയ്തത്.


സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ആലുവ മറിയപ്പടിയിലുള്ള സ്വകാര്യ ഐസ് പ്ളാന്റില്‍ ജോലി ചെയ്തിരുന്ന ചിന്നയ്യന്‍ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ തന്റെ സ്ഥാനത്തു പുതുതായി ജോലിയില്‍ പ്രവേശിച്ച ഷിബുവിനെ കണ്ടു. തന്റെ ജോലി പോകുമെന്ന ആശങ്കയില്‍ ഷിബുവിനോടു ജോലി ഉപേക്ഷിച്ചു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഷിബു കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സംഭവം നടന്നു മൂന്നാം ദിവസം പുലര്‍ച്ചെ ഐസ് പ്ളാന്റില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഷിബുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു തമിഴ്നാട്ടിലേക്കു കടന്ന പ്രതിക്കുവേണ്ടി ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്െടത്താന്‍ കഴിഞ്ഞിരുന്നില്ല. ആലുവ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.