വിദേശജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവാവ് അറസ്റില്‍
വിദേശജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവാവ് അറസ്റില്‍
Saturday, October 10, 2015 1:28 AM IST
പാലാ: വിദേശജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റിലായി. പാലാ വള്ളിച്ചിറ ചെറുകര മണിയാലില്‍ എസ്. സുരേഷിനെയാണ് (46) പാലാ പോലീസ് അറസ്റു ചെയ്തത്. എറണാകുളം സ്വദേശി ദീപുവിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസിന് ഇയാള്‍ നടത്തിയ നിരവധി വിസാ തട്ടിപ്പു കേസുകള്‍ സംബന്ധിച്ച് വിവരം ലഭിച്ചു.

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്താണു ദീപുവിന്റെയും സുഹൃത്ത് ബിന്റോയുടെയും അമ്പതിനായിരം രൂപ ഇയാള്‍ തട്ടിയെടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ദീപുവിനെ എറണാകുളത്തു വച്ച് ഓട്ടത്തിനിടെ പരിചയപ്പെട്ട സുരേഷ് 65000 ലധികം രൂപ ശമ്പളം ലഭിക്കുന്ന വിദേശ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. സംഗപ്പൂരില്‍ ഷിപ്പ്യാര്‍ഡില്‍ ഹെല്‍പ്പര്‍ ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ദീപുവിനെയും സുഹൃത്തിനെയും മദ്രാസില്‍ എത്തിക്കുകയും രൂപ കൈപ്പറ്റിയ ശേഷം മുങ്ങുകയുമായിരുന്നു. പിന്നീട് സിംഗപ്പൂരിലേയ്ക്കുള്ള വിസിറ്റിംഗ് വിസ നല്‍കി കബളിപ്പിച്ചു. ആലപ്പുഴയിലും എറണാകുളത്തും ഇയാള്‍ക്കെതിരേ സമാന കേസുണ്ട്. കുറച്ചുനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ള ഇയാള്‍ സമീപകാലത്ത് ഭരണങ്ങാനത്തെ ഒരു വര്‍ക്ക് ഷോപ്പിലും ജോലി ചെയ്തിട്ടുണ്ട്. പാലക്കാട്ടെ ലോഡ്ജില്‍നിന്നും പിടികൂടിയ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.


പാലാ സിഐ ബാബു സെബാസ്റ്യന്‍, എസ്ഐ ബിന്‍സ് ജോസഫ്, എസ്ഐ പി.കെ. രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനോയ്മോന്‍, മഹേഷ് കൃഷ്ണന്‍, രാജേഷ് കുമാര്‍ എന്നവരുടെ നേതൃത്വത്തിലാണ് പാലക്കാട്ടുനിന്ന് ഇയാളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.