മുഖ്യമന്ത്രി ഇടപെട്ട് സത്യവാങ്മൂലം പിന്‍വലിക്കണം: ജോയ്സ് ജോര്‍ജ്
മുഖ്യമന്ത്രി ഇടപെട്ട് സത്യവാങ്മൂലം പിന്‍വലിക്കണം: ജോയ്സ് ജോര്‍ജ്
Saturday, October 10, 2015 1:23 AM IST
തൊടുപുഴ: ഇടുക്കിയിലെ കാര്‍ഷിക പ്രദേശമാകെ വനഭൂമിയാണെന്നു കാണിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ജോയ്സ് ജോര്‍ജ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മലയോര കര്‍ഷകന്റെ ജീവിതത്തെ വെല്ലുവിളിച്ചും വനം കൈയേറ്റക്കാരായി ചിത്രീകരിച്ചും ചീഫ് സെക്രട്ടറി തന്നെ രംഗത്തെത്തിയത് അപ്രതീക്ഷിതമാണെന്നു കരുതാന്‍ കഴിയില്ല. സത്യവാങ്മൂലത്തില്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടല്‍ ഉണ്െടന്നതു പകല്‍പോലെ വ്യക്തമാണ്.

റവന്യൂ ഭൂമിയായി മാറിയ സ്ഥലത്തു റവന്യൂ റിക്കവറി നിയമപ്രകാരമുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തുകയും ചെയ്തിട്ടുണ്ട്. പട്ടയഭൂമി റിസര്‍വ് വനമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുമ്പോള്‍ പട്ടയഭൂമിക്കിടയിലുള്ള റോഡുകളുടെയും ദേശീയ പാതകളുടെയും നിര്‍മാണത്തെ ബാധിക്കും. പട്ടയഭൂമി വനമാണെന്ന് അംഗീകരിച്ചാല്‍ 1980 ലെ വനനിയമം അനുസരിച്ച് മുന്‍കൂര്‍ കേന്ദ്രാനുമതി വാങ്ങാതെ പട്ടയവസ്തുവില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ വരും. ഇപ്പോഴുള്ള മര ങ്ങ ളും ഇനി വച്ചുപിടിപ്പിക്കുന്ന മര ങ്ങളും സര്‍ക്കാരിന്റേതാണ് എന്നു വരുത്തുന്നതിനു പിന്നില്‍ സമ്പൂര്‍ണ വനവത്കരണത്തിനുവേണ്ടിയുള്ള ആസൂത്രിത നീക്കമാണ്. ഇടുക്കിയില്‍ ആരംഭിക്കാനിരുന്ന വനവത്കരണ പദ്ധതിയായ എച്ച്ആര്‍എംഎല്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നു കോട്ടയത്തെ നാല് വില്ലേജുകള്‍ ഒഴിവാക്കിയപ്പോള്‍ ഇടുക്കി ജില്ലയിലെ 47 വില്ലേജുകളും പരിസ്ഥിതിലോല പട്ടികയില്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഭൂമിയാണെന്നു രേഖപ്പെടുത്തി പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാത്തപക്ഷം മല യോരം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.