സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നു ബിജു രമേശ്
സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്നു ബിജു രമേശ്
Sunday, October 11, 2015 12:27 AM IST
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതു കുപ്രസിദ്ധ ഗുണ്ടയായ പ്രിയനാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു വേണ്ടിയാണ് കൊല നട ത്തിയതെന്നും പ്രിയന്‍ തന്നോ ടു ഫോണില്‍ പറഞ്ഞിട്ടുണ്െട ന്നും ശ്രീനാരായണ ധര്‍മസംഘം ജനറല്‍ സെക്രട്ടറി ബിജു രമേശ്. പ്രിയന്‍ ഇക്കാര്യം തന്നോടു സമ്മതിച്ചിട്ടുണ്െടന്നും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ബിജു രമേശ് അവകാശപ്പെട്ടു.

സ്വാമി ശാശ്വതീകാന്ദയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നു. പോസ്റ്മോര്‍ട്ടം നടപടികള്‍ നടന്നതു നിയമവിധേയമായല്ല. പോസ്റ്മോര്‍ട്ടം ആവശ്യമില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നത്. അന്നത്തെ യോഗം പ്രസിഡന്റും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ സി.കെ. വിദ്യാസാഗറിന്റെ നിര്‍ദേശാനുസരണമാണു പോസ്റ്മോര്‍ട്ടം നടത്തിയത്. പ്രിയനെ പിന്നീടു മറ്റൊരു കൊലപാതക കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആവശ്യപ്പെടും. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനു തലേന്നു വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ വച്ചു സ്വാമിയെ കൈയേറ്റം ചെയ്തു. ഈ വിവരം പുറത്തറിയാതിരിക്കാനാണു വാടകക്കൊലയാളിയും പ്രവീണ്‍ വധക്കേസില്‍ പ്രതിയുമായ പ്രിയനെക്കൊണ്ടു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു രമേശ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.