വിഴിഞ്ഞത്തിനായി 9000 കോടി മുടക്കിയാല്‍കേരളത്തിന് എന്തുകിട്ടുമെന്ന് ഇ.ശ്രീധരന്‍
വിഴിഞ്ഞത്തിനായി 9000 കോടി മുടക്കിയാല്‍കേരളത്തിന് എന്തുകിട്ടുമെന്ന് ഇ.ശ്രീധരന്‍
Wednesday, October 14, 2015 12:46 AM IST
തിരുവനന്തപുരം: വിഴിഞ്ഞം കണ്െടയ്നര്‍ തുറമുഖ പദ്ധതിക്കായി സര്‍ക്കാര്‍ 9000 കോടി രൂപ മുടക്കിയാല്‍ കേരള ജനതയ്ക്ക് എന്തു കിട്ടുമെന്ന് ഇ. ശ്രീധരന്‍. നാലാഞ്ചിറ മാര്‍ ഈവാനിയോസ് നഗറിലെ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ മാര്‍ ബസേലിയോസ് യൂത്ത് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചശേഷം വിദ്യാര്‍ഥികളുമായി സംവാദം നടത്തുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പദ്ധതി പരാജയമാണെന്നു പറയാന്‍ കാരണമുണ്ട്. വിഴിഞ്ഞം ആഴക്കടല്‍ തുറമുഖത്തില്‍ മദര്‍ഷിപ്പുകളും കണ്െടയ്നര്‍ ഷിപ്പുകളും വരും. ഇവിടെ വരുന്ന കണ്ടയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കുറേ വിദഗ്ധര്‍ വേണം. കേരളത്തിനു വേണ്ടത് കുറച്ചു വിദഗ്ധരെയല്ല. പിപിപി മോഡല്‍ തുറമുഖം വന്നെങ്കില്‍ 50 മുതല്‍ 60 വരെ ശതമാനം മുടക്കുമുതല്‍ തിരിച്ചുകിട്ടുമായിരുന്നു


വിഴിഞ്ഞം പദ്ധതിക്കായി പുലിമുട്ട്, ഹൈവേ, റെയില്‍വേ, വെള്ളം, വെളിച്ചം എല്ലാം സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ചു നല്‍കുന്നു. പുനരധിവാസം സര്‍ക്കാര്‍ ചെലവില്‍ നിര്‍വഹിക്കുന്നു. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി വാങ്ങി നല്‍കുന്നു. ഇതിനു പകരമായി കേരളത്തിനു വരുമാനമുണ്ടാകുന്നില്ല. വിഴിഞ്ഞത്തിനായി പണം ചെലവാക്കുന്നതിന്റെ ദുരിതം കേരളീയര്‍ പിന്നീട് നികുതി വര്‍ധനയിലൂടെ നേരിടേണ്ടിവരും.

കൊച്ചി തുറമുഖത്തില്‍ ആകെശേഷിയുടെ 30 ശതമാനം പോലും വിനിയോഗിക്കുന്നില്ലെന്നും താനവിടെ സിഎംഡിയായിരുന്നതായും അദ്ദേഹം വിവരിച്ചു. വിഴിഞ്ഞം പദ്ധതികൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്െടങ്കില്‍ അത് അദാനിക്കു മാത്രമാണെന്ന് അദ്ദേഹം ആ വര്‍ത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.