അച്ഛനെ വെട്ടിക്കൊന്ന മകള്‍ക്കു ജീവപര്യന്തം
അച്ഛനെ വെട്ടിക്കൊന്ന മകള്‍ക്കു ജീവപര്യന്തം
Wednesday, November 25, 2015 12:57 AM IST
തൊടുപുഴ: അച്ഛനെ വെട്ടിക്കൊന്ന മകള്‍ക്കു ജീവപര്യന്തം കഠിന തടവ്. കഞ്ഞിക്കുഴി വെണ്‍മണി കൂവക്കണ്ടത്തില്‍ അമ്മിണിയെയാണ് (60) തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുരേഷ്കുമാര്‍ ശിക്ഷിച്ചത്. പ്രതിയുടെ അച്ഛന്‍ യാക്കോബിനെയാണു (79) മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയത്. 2011 ജനുവരി ആറിനു രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

അമ്മിണിയും അച്ഛന്‍ യാക്കോബും വീടിനു സമീപത്തുള്ള പുരയിടത്തില്‍ കാപ്പിക്കുരു പറിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം കൈയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് അമ്മിണി യാക്കോബിന്റെ തലയുടെ പിന്‍ഭാഗത്ത് വെട്ടുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ യാക്കോബ് സംഭവസ്ഥലത്ത് മരിച്ചു.

ബഹളം കേട്ട് യാക്കോബിന്റെ ഭാര്യ മറിയാമ്മ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന യാക്കോബിനെയാണ് കണ്ടത്. ഈ സമയം അമ്മിണി വെട്ടാനുപയോഗിച്ച വാക്കത്തി വീടിനുള്ളില്‍ വച്ചശേഷം വീടുവിട്ട് പോയിരുന്നു. കഞ്ഞിക്കുഴി സിഐയായിരുന്ന എ.ഡി. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.


അടുത്ത പുരയിടത്തില്‍ കപ്പ ഇടുന്നതിനെ ചൊല്ലി യാക്കോബും അമ്മിണിയുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. കേസില്‍ 20 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 11 പേരെ വിസ്തരിച്ചു.

പ്രതി അമ്മിണിക്ക് മാനസിക രോഗമുണ്െടന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ഇതിനായി അമ്മിണിയുടെ സഹോദരന്‍ തമ്പാനെ പ്രതിഭാഗം സാക്ഷിയാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യുഷന്റെ വിസ്താരത്തില്‍ തമ്പാന്റെ മൊഴിയില്‍ കഴമ്പില്ലെന്നു കോടതി കണ്െടത്തുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തില്‍ നിന്നു രക്തക്കറ ലഭിച്ചതും ശാസ്ത്രീയ തെളിവായി കോടതി പരിഗണിച്ചു. അമ്മിണിയുടെ അമ്മ മറിയാമ്മയും വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.