രാഹുല്‍ പശുപാലന്‍ നിര്‍ബന്ധപൂര്‍വം തന്നെ കാഴ്ചവച്ചുവെന്നു ഭാര്യ രശ്മി ആര്‍. നായര്‍
Thursday, November 26, 2015 12:24 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റിലായ ചുംബനസമര നേതാവ് രാഹുല്‍ പശുപാലന്‍ പല പ്രമുഖര്‍ക്കും തന്നെ നിര്‍ബന്ധപൂര്‍വം കാഴ്ചവച്ചതായി മോഡലും രാഹുലിന്റെ ഭാര്യയുമായ രശ്മി ആര്‍. നായരുടെ വെളിപ്പെടുത്തല്‍. പോലീസ് കസ്റഡിയില്‍ കഴിയുന്ന രശ്മി ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം പല ചുംബന സമര നേതാക്കളോടും താന്‍ പറഞ്ഞിരുന്നുവെന്നും രശ്മി പറഞ്ഞു.

തന്റെ പേരില്‍ ഫേസ്ബുക്ക് അക്കൌണ്ട് ക്രിയേറ്റ് ചെയ്തതും അര്‍ധനഗ്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതും രാഹുല്‍ പശുപാലനാണെന്നും രശ്മി അന്വേഷണ സംഘത്തോടു പറഞ്ഞു. രാഹുല്‍ തന്നെ ഒരു വില്‍പ്പനചരക്കാക്കി മാറ്റുകയായിരുന്നു. സമൂഹത്തിന് മുന്നില്‍ നിങ്ങളുടെ സ്ഥാനം ഇപ്പോള്‍ എന്താണെന്ന ചോദ്യത്തിനു കുറ്റബോധമുണ്െടന്നും എല്ലാം സംഭവിച്ചുപോയെന്നുമായിരുന്നു മറുപടി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം നടത്തിയ ചോദ്യംചെയ്യലില്‍ രശ്മിക്കു പല കാര്യങ്ങളും തുറന്നുപറയേണ്ടി വന്നു. ഒരു വര്‍ഷമായി എസ്കോര്‍ട്ട് ബിസിനസ് രംഗത്തു സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു തങ്ങളെന്നു രശ്മി പറഞ്ഞു. അക്ബറും രാഹുലുമാണു പല ഇടപാടുകളും തനിക്കു വേണ്ടി നടത്തിയിരുന്നത്. പണമിടപാടുകള്‍ എല്ലാം അവര്‍ വഴിയാണു നടന്നത്. മകന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഒരിക്കലും തങ്ങള്‍ പോലീസ് പിടിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും രശ്മിയുടെ മൊഴിയില്‍ പറയുന്നു.


ആഡംബര ജീവിതവും സമ്പന്നര്‍ക്കു സമൂഹത്തിന്റെ മുന്നില്‍ ലഭിക്കുന്ന മാന്യതയും തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും രശ്മി പോലീസ് സംഘത്തോട് പറഞ്ഞു. സൈബര്‍ പോലീസ് ആസ്ഥാനത്തു വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഭരണകക്ഷിയിലെ പ്രമുഖരുമായുള്ള ബന്ധവും ചോദ്യം ചെയ്യലില്‍ രശ്മി വെളിപ്പെടുത്തിയിട്ടുണ്ട്.

രശ്മിയുടെ മൊഴി പോലീസ് ഗൌരവമായാണു കാണുന്നത്. രാഹുലിന്റെ മേല്‍ കുറ്റങ്ങള്‍ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണോയെന്നും സംശയമുണ്ട്. ആദ്യം ജാമ്യത്തിലിറങ്ങിയശേഷം രാഹുലിനെ പുറത്തിറക്കാനും കേസ് ഒതുക്കാനും വേണ്ടി നടത്തുന്ന ഒത്തുകളിയാണോയെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനു രാഹുലിനെയും രശ്മിയേയും ഒരുമിച്ചും വെവേറെയും ചോദ്യം ചെയ്യും.

അതേ സമയം, കേസിലെ മുഖ്യപ്രതികളിലൊരാളായ അച്ചായന്‍ എന്ന് വിളിക്കുന്ന ജോഷി ജോസഫിനെ കൂടി അന്വേഷണ സംഘം രശ്മിയുടെയും രാഹുലിന്റെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. ജോഷി ഇപ്പോള്‍ ജുഡീഷല്‍ കസ്റഡിയിലാണ്. ജോഷിയെ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.