ഓണ്‍ലൈന്‍ പെണ്‍വാണിഭം: പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട രണ്ട് യുവതികള്‍ അറസ്റില്‍
Friday, November 27, 2015 12:34 AM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസില്‍ പോലീസില്‍ നിന്നു രക്ഷപ്പെട്ട രണ്ടു യുവതികള്‍ തമിഴ്നാട്ടില്‍ അറസ്റിലായി. നെടുമ്പാശേരിയില്‍ നടത്തിയ റെയ്ഡിനിടെ പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു കാറില്‍ രക്ഷപ്പെട്ട അമ്പലപ്പുഴ സ്വദേശിനി വന്ദന, തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി മുബീന എന്നിവരാണ് അറസ്റിലായത്.

തമിഴ്നാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ക്കു സംരക്ഷണം നല്‍കിയിരുന്ന സുല്‍ഫിക്കര്‍ എന്നയാളെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. അറസ്റു ചെയ്ത പ്രതികളെ കേരളത്തില്‍ എത്തിച്ചശേഷം തെളിവെടുക്കും.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ഉപയോഗിച്ചു ലൈംഗിക വ്യാപാരം നടത്തിവന്ന സെക്സ് റാക്കറ്റ് കഴിഞ്ഞ് 18നാണ് പോലീസ് ഓപ്പറേഷനിലൂടെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ചുംബന സമര കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന രാഹുല്‍ പശുപാലന്‍, രശ്മി നായര്‍ എന്നിവരടക്കം വിവിധ ജില്ലകളില്‍ നിന്ന് എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് കേസിലെ മുഖ്യപ്രതിയായ ജോഷി എന്ന അച്ചായനും അറസ്റിലായിരുന്നു.


കൊച്ചിയിലെ ഹോട്ടലില്‍ ഇടപാടുകാരെന്ന വ്യാജേന എത്തിയ പോലീസ് സംഘത്തിനെ കബളിപ്പിച്ചു രണ്ടു സ്ത്രീകള്‍ അന്നു രക്ഷപ്പെട്ടിരുന്നു.


കാറില്‍ രണ്ടു സ്ത്രീകളുമായെത്തിയ പെണ്‍വാണിഭ സംഘം ഇടപാടുകാര്‍ പോലീസ് ആണെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അന്വേഷണ സംഘത്തെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.