മകനും സുഹൃത്തും ചേര്‍ന്നു കൊന്നു കുഴിച്ചുമൂടിയ ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്തു
Friday, November 27, 2015 12:40 AM IST
കറുകച്ചാല്‍: കഴിഞ്ഞമാസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം റബര്‍തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്െടത്തി. സംഭവത്തില്‍ മകനും സുഹൃത്തും അറസ്റില്‍. കറുകച്ചാല്‍ കുറ്റിക്കല്‍ കോളനിയില്‍ കുറ്റിക്കല്‍ വീട്ടില്‍ ബാപു (ചാത്തന്‍ ബാബു-52) വിന്റെ മൃതദേഹമാണ് വീടിനു സമീപം റബര്‍ത്തോട്ടത്തില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്െടത്തിയത്.

ബാബുവിന്റെ മകന്‍ പ്രസാദ് (25), അയല്‍വാസിയും സുഹൃത്തുമായ കുറ്റിക്കല്‍ പാലംപറമ്പില്‍ സതീഷ് കുമാര്‍ (34) എന്നിവരാണ് അറസ്റിലായത്. കഴിഞ്ഞമാസം 18 മുതല്‍ ബാബുവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ ശാന്തമ്മ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബു കൊലചെയ്യപ്പെട്ടതാണെന്നു സൂചന ലഭിച്ചത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കൂലിപ്പണിക്കാരനായ ബാബു സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ചശേഷം നാട്ടുകാരോടും വീട്ടിലും വഴക്കിടുക പതിവാണ്. ഭാര്യയേയും സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെയും ഇയാള്‍ പതിവായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 18ന് മദ്യപിച്ച് രാത്രിയില്‍ വീട്ടിലെത്തിയ ബാബു വീട്ടില്‍ ബഹളമുണ്ടാക്കി വീട്ടുകാരെ കൈയേറ്റം ചെയ്തു. രാത്രി 12 ഓടെ പ്രസാദ് സുഹൃത്ത് സതീഷ്കുമാറിനെയും കൂട്ടി ബാബുവിനെ മദ്യം നല്കാമെന്ന് പറഞ്ഞു വീട്ടില്‍നിന്നും വിളിച്ചിറക്കി. തുടര്‍ന്ന് വീടിനു മുന്നിലുള്ള വഴിയുടെ എതിര്‍വശത്തുള്ള റബര്‍തോട്ടത്തില്‍ ബാബുവിനെയും കൂട്ടി ഇരുവരും എത്തി. പ്രസാദിന്റെ കൈവശം ഉണ്ടായിരുന്ന തോര്‍ത്തുകൊണ്ട് ബാബുവിന്റെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം കൊല നടത്തിയ സ്ഥലത്തുനിന്നും 50 മീറ്റര്‍ മാറി റബര്‍ തോട്ടത്തില്‍ ഇരുവരും ചേര്‍ന്നു മൃതദേഹം കുഴിച്ചു മൂടി.


ബാബുവിന്റെ തിരോധാനത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സിലും രൂപീകരിച്ചിരുന്നു. ബാബുവിന്റെ തിരോധാനം സംബന്ധിച്ചു പ്രസാദിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ബുധനാഴ്ച വൈകുന്നേരം പ്രസാദിനെയും സതീഷ്കുമാറിനെയും പോലീസ് കസ്റഡിയിലെടുത്തു. കൊലപാതകം നടത്തിയ സ്ഥലം ഇവര്‍ പോലീസിനു കാട്ടിക്കൊടുത്തു. തുടര്‍ന്ന് ഇന്നലെ ഡെപ്യൂട്ടി കളക് ടര്‍ പി.എം. ജോസ്, ചങ്ങനാശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍, വാകത്താനം സിഐ അനീഷ് വി. കോര, കറുകച്ചാല്‍ എസ്ഐ വി.ആര്‍. വിജയചന്ദ്രന്‍ എന്നിവരുടെയും സയന്റിഫിക് അസിസ്റന്റ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിന്റെ ഏറിയ ഭാഗവും ജീര്‍ണിച്ച നിലയിലായിരുന്നു.

ഇന്‍ക്വസ്റ് തയാറാക്കിയതിനുശേഷം മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു നീക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എഎസ്ഐമാരായ വി.കെ. ഓമനക്കുട്ടന്‍, പി.എസ്. അംശു, എം.വി. കോളിന്‍സ്, അനില്‍കുമാര്‍, മാത്യു പോള്‍, സീനിയര്‍ സിപിഒമാരായ ഷാജന്‍ മാത്യു, ഷൈജു ജോസഫ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.