ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിക്കും: രമേശ് ചെന്നിത്തല
ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിക്കും: രമേശ് ചെന്നിത്തല
Friday, November 27, 2015 12:32 AM IST
തിരുവനന്തപുരം: പൌരസ്വാതന്ത്യ്രം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. പ്രതിഷേധങ്ങളും സമരങ്ങളും നിരോധിക്കലല്ല ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായ മാര്‍ഗത്തില്‍ പ്രതിഷേധങ്ങള്‍ നടക്കണം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും അഭിപ്രായ പ്രകടനം നടത്താനും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍, മറ്റുള്ളവരുടെ സ്വാതന്ത്യ്രത്തിനു വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. ബില്ലിനെ സംബന്ധിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെയും സമൂഹത്തിലെ മറ്റു മേഖലകളില്‍ നിന്നുള്ളവരുടെയും പ്രതികരണങ്ങള്‍ സര്‍ക്കാര്‍ തേടിയിട്ടുണ്െടന്നും ഇതുസംബന്ധിച്ചു പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും ഈ മാസം 28-നു നിര്‍ദേശപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നേരത്തേ തന്നെ മന്ത്രിസഭ അംഗീകരിച്ചതാണ്. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ഈ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ തീരുമാനമെടുത്തത്. ബില്ലിനു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ട്. മറ്റുള്ളവരൊന്നും വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെയും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങളെയും ബില്ലിന്റെ ഭാഗമായി വിലക്കില്ല. എന്നാല്‍, പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള ഒരു പ്രതിഷേധത്തെയും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ 19 ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ ജില്ലകളില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ചു സെമിനാര്‍ സംഘടിപ്പിക്കും. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിയന്ത്രിക്കാനുള്ള മറ്റൊരു ബില്ലിന്റെ തയാറാറെടുപ്പുകള്‍ നടക്കുകയാണ്. ഈ ബില്ലിനെ സംബന്ധിച്ചും പൊതുജനങ്ങളുടെ അഭിപ്രായം തേടും. സംസ്ഥാനത്ത് ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ഇന്നലെ വരെ 1,32,421 പേരെ വിവിധ കേസുകളില്‍ അറസ്റ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആരൊക്കെയാണു ഇതിനു പിന്നില്ലെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.