റസിയ വധം: ഒളിവില്‍പോയ ഒന്നാംപ്രതി കണ്ണൂരില്‍ കുടുങ്ങി
Saturday, November 28, 2015 12:40 AM IST
തൃശൂര്‍: അകലാട് റസിയ വധക്കേസില്‍ ജാമ്യമെടുത്ത് ഒളിവില്‍ പോയ ഒന്നാംപ്രതി വടക്കേക്കാട് പുന്നയൂര്‍ കണ്ടാണത്ത് വീട്ടില്‍ നൂറുദീന്‍(40) അറസ്റില്‍. തൃശൂര്‍ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിംഗ് കണ്ണൂരില്‍നിന്നാണു പ്രതിയെ പിടികൂടിയത്.

2013 ജനുവരി 29നാണ് പുന്നയൂര്‍ കൊല്ലപ്പറമ്പില്‍ വീട്ടില്‍ റസിയ(27) കൊലപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണ ആരംഭിക്കാനിരിക്കെ, സംഭവത്തില്‍ നൂറുദീനെ കൂടാതെ വേറെയും പ്രതികളുണ്െടന്ന റസിയയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവുപ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു പുനരന്വേഷണം നടക്കുകയാണ്.

മുസ്തഫ എന്ന മറ്റൊരു പ്രതികൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്ന് അന്വേഷണത്തില്‍ കണ്െടത്തി. സംഭവത്തിനുശേഷം ഗള്‍ഫില്‍പോയ പ്രതിയെ രണ്ടു വര്‍ഷത്തിനുശേഷം നാട്ടില്‍വരുത്തി അറസ്റ്ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒന്നാംപ്രതി നൂറുദീന്‍ 2013 ഓഗസ്റ് 17നു കോടതിയില്‍നിന്നു ജാമ്യമെടുത്ത ശേഷം ഒളിവില്‍പോയി. ഇയാള്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.


സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നൂറുദീന്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ ഉണ്െടന്ന വിവരം ലഭിച്ചു. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.പി. ഗോപിനാഥന്‍, പി.പി. ഷാജന്‍, സിപിഒ ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.