മഞ്ഞനിക്കര പെരുന്നാള്‍: പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളെത്തി
മഞ്ഞനിക്കര പെരുന്നാള്‍:  പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളെത്തി
Saturday, February 6, 2016 12:49 AM IST
നെടുമ്പാശേരി: മഞ്ഞനിക്കര കബറടങ്ങിയിട്ടുള്ള പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84-ാമത് ദുഖ്റാനോ പെരുന്നാളില്‍ സംബന്ധിക്കാന്‍ അന്ത്യോഖ്യാ സിംഹാസനത്തിലെ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളെത്തി. സ്വീഡന്‍ ആര്‍ച്ച്ബിഷപ്പും അവിടുത്തെ പാത്രിയര്‍ക്കല്‍ വികാരിയുമായ മാര്‍ ദീയസ്കോറസ് ബന്ന്യാമിന്‍ അത്താസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു മലങ്കരയില്‍ എത്തിയിട്ടുള്ളത്. പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കരകാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെയും അയച്ചിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍ എത്തിയ പാത്രിയര്‍ക്കല്‍ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണം നല്കി. സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, തീര്‍ഥയാത്രാ സംഘം പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദീയസ്കോറോസ്, അന്ത്യോഖ്യ വിശ്വാസ സംരക്ഷണസമിതി പ്രസിഡന്റ് ഏലിയാസ് മാര്‍ അത്താനാസിയോസ്, പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം, വര്‍ഗീസ് അരീക്കല്‍ കോറെപ്പിസ്കോപ്പ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷെവ. സി.വൈ. വര്‍ഗീസ്, ഷെവ. ജിബി പോള്‍ എന്നിവരാണ് സ്വീകരിക്കാനെത്തിയിരുന്നത്. പാത്രിയര്‍ക്കീസ് പ്രതിനിധികള്‍ പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തെത്തിയപ്പോള്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പ്രഥമന്‍ ബാവ സ്വീകരിച്ചു. 12, 13 തീയതികളിലാണു മഞ്ഞനിക്കര പെരുന്നാള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.