നാലു മന്ത്രിമാരുടെ പേരു പറഞ്ഞത് എസ്പിയുടെ നിര്‍ദേശപ്രകാരമെന്ന്
Saturday, February 6, 2016 12:32 AM IST
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ നാലു മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞത് എസ്പിയുടെ നിര്‍ദേശ പ്രകാരമാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയടങ്ങിയ സിഡിയിലും നിന്നു ലഭ്യമായിട്ടുണ്െടന്ന് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

ബിജു രമേശിന്റെ മൊഴിയെടുക്കുമ്പോള്‍ പുറത്തുള്ള മാധ്യമങ്ങളോട് എങ്ങനെ കാര്യങ്ങള്‍ പറയണമെന്നും എസ്പി സുകേശന്‍ ബിജു രമേശിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഫെബ്രുവരി ഒന്നിന് ശങ്കര്‍ റെഡ്ഢി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

എസ്പി മൊഴിയെടുത്തപ്പോള്‍ സൌഹാര്‍ദപരമായ സമീപനമാണു സ്വീകരിച്ചത്. മൊഴികൊടുത്ത അസോസിയേഷന്‍ ഭാരവാഹികളെയെല്ലാം സാക്ഷികളായാണു ചേര്‍ത്തിട്ടുള്ളതെന്നാണു ബിജു രമേശ് യോഗത്തില്‍ പറയുന്നത്. ബിജു രമേശിന് എന്തെങ്കിലും പൊളിറ്റിക്കല്‍ കമ്മിറ്റ്മെന്റ് ഉണ്ടായിട്ടുണ്േടായെന്നും അസോസിയേഷനുമായി എന്തെങ്കിലും ധാരണയില്‍ എത്തിയിട്ടുണ്േടായെന്നും എസ്പി ചോദിച്ചതായി ബിജു രമേശ് യോഗത്തില്‍ പറഞ്ഞതു ശബ്ദരേഖയിലുണ്ട്. കേസിന്റെ അന്വേഷണം ഏതു രീതിയില്‍ വേണമെങ്കിലും അവസാനിപ്പിക്കാനാകുമെന്നും എന്നാല്‍ താന്‍ ചാര്‍ജ് കൊടുക്കുമെന്നും എസ്പി പറഞ്ഞതായി ബിജു രമേശ് യോഗത്തില്‍ വെളിപ്പെടുത്തിയെന്നും 22 പേജു വരുന്ന റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു.


അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ മാധ്യമങ്ങളോടു തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും ബിജു എന്തുവേണമെങ്കിലും പറഞ്ഞോ എന്നും സുകേശന്‍ പറഞ്ഞതായി ബിജു രമേശ് കോര്‍ കമ്മിറ്റി യോഗത്തില്‍ വെളിപ്പെടുത്തിയതും സിഡിയിലുണ്െടന്നു ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ ചോദ്യത്തിലുള്ള ആരോപണങ്ങള്‍ക്കു ശക്തമായി മൊഴി നല്‍കിയാല്‍ മതിയെന്നും എസ്പി ഉപദേശിച്ചുവെന്നു ബിജു പറയുന്നതും ശബ്ദരേഖയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ തനിക്കു പുറത്തൊന്നും പറയാന്‍ കഴിയില്ല. അതുകൊണ്ടു ബിജു പുറത്തിറങ്ങി കാര്യങ്ങള്‍ പറയണമെന്നും നാലു മന്ത്രിമാര്‍ക്കു കൂടി കോഴ നല്‍കിയിട്ടുണ്െടന്നു പറയണമെന്നു ബിജുവിനോടു പറഞ്ഞത് എസ്പി സുകേശനാണെന്നും സിഡിയില്‍ വ്യക്തമാക്കുന്നുണ്ട്.

കെപിസിസി പ്രസിഡന്റായിരിക്കെ തനിക്കു പണം നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബിജുവിനു വക്കീല്‍ നോട്ടീസ് അയച്ചു. ഹൈക്കോടതിയിലെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം മുഖേനയാണു ബിജുവിനു വക്കീല്‍ നോട്ടീസ് അയച്ചത്.

എസ്പിയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചന കേസില്‍ പെടുത്തി തന്നെ കുടുക്കാനാണു ശ്രമമെന്നും ബിജു രമേശ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.