റിവര്‍ മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു
Thursday, February 11, 2016 12:51 AM IST
തിരുവനന്തപുരം: കേരളത്തിലെ നദികളുടെ സമഗ്രവും ഏകീകൃതവുമായ ജലവിഭവ നിര്‍വഹണം ഉദ്ദേശിച്ചുള്ള കേരള റിവര്‍ മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 1.08 ഏക്കര്‍ ഭൂമി നല്‍കും. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി അനാഥാലയങ്ങള്‍ സര്‍ക്കാരിനു നല്‍കേണ്ട സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒഴിവാക്കി.

പുനലൂര്‍ സബ് കോടതിക്ക് 20 തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തിലെ റോസ്മല ഗവ. എല്‍പി സ്കൂളിനെ അടുത്ത അധ്യയന വര്‍ഷം മുതല്‍ യുപി സ്കൂളാക്കും. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുമ്പോഴുണ്ടാകുന്ന അധ്യാപക തസ്തികകളില്‍ നിലവിലുള്ള സംരക്ഷിത അധ്യപാകരെയോ, അധ്യാപക പാക്കേജിലുള്ള അധ്യാപകരെയോ നിയമിക്കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തി പ്രത്യേക കേസായി പരിഗണിക്കും.


തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ രണ്ടു പ്രഫസര്‍, ആറ് അസോസിയറ്റ് പ്രഫസര്‍, ആറ് അസിസ്റന്റ് പ്രഫസര്‍ എന്നീ തസ്തികകള്‍ സൃഷ്ടിച്ചു. ദേവികുളത്ത് സബ് കോടതി ആരംഭിക്കും. ഇതിനായി 14 തസ്തികകള്‍ സൃഷ്ടിച്ചതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.