തിരുവനന്തപുരം: ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കും (ബിപിഎല്‍), ഏറ്റവും താഴേക്കിടയിലുള്ള അന്ത്യോദയ അന്ന യോജന (എഎഐ) കുടുംബങ്ങള്‍ക്കും റേഷന്‍കട വഴി സൌജന്യമായി അരി നല്കുമെന്നു ബജറ്റ് പ്രഖ്യാപനം. നിലവില്‍ ഒരു രൂപ നിരക്കില്‍ നല്കുന്ന അരിയാണു സൌജന്യമായി നല്കാന് തീരുമാനിച്ചത്.
ഇതുവഴി 55 കോടി രൂപയുടെ അധിക സബ്സിഡി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മൊത്തം സബ്സിഡി നിരക്ക് 500 കോടി രൂപയായി ഉയരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ബിപിഎല്‍-എഎഐ കുടുംബാംഗങ്ങള്‍ക്ക് ദാരിദ്യ്രനിര്‍മാര്‍ജന പദ്ധതിക്ക് 257.89 കോടി രൂപയാണു നീക്കിവച്ചത്.
സര്‍ക്കാരില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ പെന്ഷന് ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കും. ഇതിനു മുന്നോടിയായി പ്രധാന്മന്ത്രിയുടെ സുരക്ഷാ ബീമാ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട 25 ലക്ഷം പേരുടെയും പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി പദ്ധതിയില്‍ ഉള്‍പ്പെട്ട അഞ്ചു ലക്ഷം പേരുടെയും ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. രണ്ടാം ഘട്ടമായി സമൂഹത്തിലെ മറ്റുള്ളവരുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ ഏറ്റെടുക്കും. ആദ്യഘട്ടത്തിനായി 25 കോടി രൂപ നീക്കിവച്ചു.
* ഭര്‍ത്താവ് ഉപേക്ഷിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞവര്‍ക്കും വിധവാ പെന്ഷന് നല്‍കും.
* സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍ ശ്മശാനം സ്ഥാപിക്കാന്‍ 20 കോടി രൂപ.
* സാമൂഹിക സുരക്ഷിതത്വ മേഖലയ്ക്ക് 583.52 കോടി.
* കൌമാര പ്രായക്കാരായ കുട്ടികളുടെ സൈക്കോ സോഷ്യല്‍ സര്‍വീസിനായി പ്രത്യേക ആരോഗ്യ ക്ളിനിക് 205 സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കും. ഇതിനായി 12.5 കോടി രൂപ നീക്കിവച്ചു.
* ആംഗന്‍വാടി വര്‍ക്കര്‍മാരുടെ പെന്ഷന് 1000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 600 ആയും ഉയര്‍ത്തും.
* എംഎല്‍എ മാരുടെ പ്രത്യേക വികസന നിധിക്കായി 141 കോടി രൂപ.
* മലയോരവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
* സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി (ചിസ്, ചിസ് പ്ളസ്) 175 കോടി രൂപ.
* ജുവനൈല്‍ ഡയബറ്റീസ് നേരിടുന്ന 50 കുട്ടികള്‍ക്ക് സ്ട്രിപ്പുകളും ഇന്‍ഷ്വറന്‍സ് പമ്പുകളും ലഭ്യമാക്കും. ഇതിനായി അഞ്ചു കോടി രൂപ.
* മലബാറിലെ ഉദ്യോഗാര്‍ഥികള്‍ക്കായി പിഎസ്സി കോഴിക്കോട് മേഖലാ ഓഫിസില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം തുടങ്ങും. ഇതിനായി പത്തു കോടി.
* ട്രഷറികളില്‍ എടിഎം സ്ഥാപിക്കാന്‍ 15 കോടി, ട്രഷറികളുടെ കംപ്യൂട്ടര്‍വത്കരണത്തിന് അഞ്ചു കോടി.
* മഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതി വിപുലപ്പെടുത്താന്‍ ഗവേഷണ- പഠനത്തിനായി 50 ലക്ഷം രൂപ.
* എല്ലാവര്ക്കും വീടു പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ അധിക ചെലവു വഹിക്കാന്‍ 25 കോടി കൂടി.
* കേരള പബ്ളിക് സര്‍വീസ് ഡെലിവറി ഇന്‍ക്യുബേറ്റര്‍ സ്ഥാപിക്കും. സംരംഭത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആശയങ്ങളുടെ രൂപപ്പെടുത്തലിനും സ്വകാര്യ മേഖലയുടെ പ്രവീണ്യം പൊതു മേഖലയിലും ലഭിക്കും. ഐഐടി ചെന്നൈ, ഐഐഎം കോഴിക്കോട് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന സംരംഭത്തിന് രണ്ടു കോടി രൂപ.
* ഇന്നൊവേറ്റീവ് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ ഹബ് എറണാകുളത്തും തൃശൂരും സ്ഥാപിക്കും.
* കൈത്തറി വികസനത്തിന് 70.73 കോടി രൂപ.
* കയര്‍ വ്യവസായത്തിന് 117 കോടി രൂപ
* ഖാദി-വില്ലേജ് വ്യവസായത്തിന് 13.99 കോടി രൂപ.
* കശുവണ്ടി വ്യവസായത്തിന് 45 കോടി രൂപ.
* കരകൌശല വികസനത്തിന് 5.5 കോടി രൂപ.
* തിരുവനന്തപുരത്ത് ആഗോള ആയുര്‍വേദ വില്ലേജിനായി 7.5 കോടി രൂപ.
* രാമനാട്ടുകര ഫുട്വെയര് പാര്ക്കിന് എട്ടു കോടി രൂപ.
* ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബറിന് 10 കോടി രൂപ.
* പൂന്തുറ-വലിയതുറ തുറമുഖം പദ്ധതിക്കായി 10 കോടി രൂപ.
* കോടിമത മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണത്തിന് അഞ്ചു കോടി രൂപ.
* കോട്ടയം ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് മാസ്റര്‍ പ്ളാനിന് 25 കോടി രൂപ.
* കട്ടപ്പനയില്‍ ഗ്രീന്‍ ടൂറിസം പ്രോജക്ട്.
* നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടി രൂപ.
* പാരമ്പര്യ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളുടെ കളിമണ്ണുത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കും.
* തദ്ദേശ കൈത്തറി ഉത്പാദന സഹകരണ സംഘങ്ങള്അടയ്ക്കുന്ന വാറ്റ് നികുതിക്കു തുല്യമായ തുക മടക്കി നല്‍കും.
* വില്ലേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ സേവനങ്ങളും മറ്റും ഏര്‍പ്പെടുത്തുന്നതിന് ആറു കോടി രൂപ.
* തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി 5,000 കോടി രൂപ നല്‍കും
* ആര്‍ബിഐയുടെ പരിധിയില്‍ വരാത്ത ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഉപയോക്താക്കളുടെ പരാതികള്‍ പരിശോധിക്കുന്നതിനായി ഓംബുഡ്സ്മാനെ നിയമിക്കും.
കടം, കമ്മി: ലക്ഷ്യങ്ങള്‍ പാലിക്കുന്നു
റ്റി.സി. മാത്യു
തിരുവനന്തപുരം: വരവ് കൂടാന്‍ മടിക്കുന്നു, നികുതി വരുമാനത്തില്‍ ചാഞ്ചാട്ടം. ശമ്പളം, പെന്ഷന്, പലിശ തുടങ്ങിയ വലിയ ചെലവിനങ്ങള്‍ ക്രമമായി വര്ധിച്ചുപോകുന്നു.
പക്ഷേ, ഇതിനിടയിലും കേരളം ബജറ്റ് സംബന്ധിച്ച ധനകാര്യ ലക്ഷ്യങ്ങള്‍ പരിപാലിക്കുന്നു. കമ്മി, കടം തുടങ്ങിയവയില്‍ മധ്യകാല ധനകാര്യ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ചെറുതല്ലാത്ത നേട്ടമാണത്.
കാര്യമായ വ്യവസായങ്ങളോ വലിയ ഐടി മേഖലയോ ഒന്നുമില്ലാത്ത സംസ്ഥാനമാണു കേരളം. ജനസംഖ്യാ വര്‍ധന പൂജ്യത്തോട് അടുക്കുകയും ചെയ്യുന്നു. ഇതൊക്കെ സംസ്ഥാന വരുമാനം കൂടുന്നതിനു തടസമാണ്. ഈ സാഹചര്യത്തിലും ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ കേരളത്തിനു കഴിയുന്നു.
അടുത്ത വര്‍ഷം മാര്‍ച്ച് 31 ആകുമ്പോള്‍ സംസ്ഥാനത്തിന്റെ കടം 1,74,988.64 കോടി രൂപയാകും. അതായത് ഓരോ കേരളീയനും 52,236 രൂപ കടം. കേള്‍ക്കുമ്പോള്‍ വലിയ തുക എന്നു തോന്നും. ഇങ്ങനെ കടം കയറിപ്പോയാല്‍ എന്ത് എന്ന് ആകുലപ്പെടുകയും ചെയ്യാം. പക്ഷേ കേരളം ആസൂത്രണം ചെയ്തതും 14-ാം ധനകാര്യ കമ്മീഷന് നിര്ദേശിച്ചതുമൊക്കെയായ വഴിയില്‍ തന്നെയേ കടമെടുപ്പും നടക്കുന്നുള്ളൂ.
ധനകാര്യ കമ്മീഷന് 2016-17ലേക്ക് കേരളത്തിനു നിര്‍ദേശിച്ചിട്ടുള്ളതു സംസ്ഥാന ജിഡിപിയുടെ 30.84 ശതമാനം കടമാണ്. ബജറ്റ് പ്രകാരം അടുത്തവര്‍ഷം 17,926 കോടി രൂപ കടമെടുത്ത് മൊത്തം കടം 1,74,988.64 കോടിയാകുമ്പോള്‍ ഈ അനുപാതം 26.54 ശതമാനമേ ആകൂ.
കുറേ വര്‍ഷങ്ങളായി സംസ്ഥാനം വിവേകപൂര്‍വം ധനകാര്യം കൈകാര്യം ചെയ്തതിന്റെ ഫലമായിട്ടാണ് കടം/ ജിഡിപി അനുപാതം കുറഞ്ഞത്. 2000-01-ല്‍ സംസ്ഥാന കടം സംസ്ഥാന ജിഡിപിയുടെ 30.27 ശതമാനമായിരുന്നു. 2006-07-ല്‍ ഇത് 32.43 ശതമാനമായി. 2010-ല്‍ 30.59 ശതമാനമായിരുന്നു. ഇതാണ് അഞ്ചു വര്‍ഷമായി 27 ശതമാനത്തിനു താഴെ നിര്‍ത്തുന്നത്.
കേന്ദ്രത്തില്‍നിന്നുള്ള നികുതി വിഹിതം കുറഞ്ഞുപോയിട്ടും കേരളം ബജറ്റ് നില മെച്ചപ്പെടുത്തി. 2006-07ല്‍ സംസ്ഥാന ജിഡിപിയുടെ 3.45 ശതമാനവും 2007-08ല്‍ 3.56 ശതമാനവും വരുന്ന തുക കേന്ദ്രത്തില്‍നിന്നു കിട്ടിയിരുന്നു. ഇപ്പോള്‍ അതു മൂന്നു ശതമാനത്തില്‍ താഴെയാണ്. എന്നിട്ടും കടബാധ്യതയില്‍ നിയന്ത്രണം പാലിച്ചു.
റവന്യൂ കമ്മിയുടെ പേരിലാണ് സംസ്ഥാനം മുമ്പ് പഴികേട്ടിരുന്നത്. ചെലവുകളില്‍ നിയന്ത്രണമില്ലെന്ന ആ വിമര്‍ശനത്തിന് ഇപ്പോള്‍ വലിയ പഴുതില്ലാതായിരിക്കുന്നു. 2000-01ല്‍ സംസ്ഥാന ജിഡിപിയുടെ 3.98 ശതമാനം ആയിരുന്ന റവന്യൂ കമ്മി ഇപ്പോള്‍ 1.5 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2013-14-ല്‍ റവന്യൂ കമ്മി 2.44 ശതമാനവും 2014-15ല്‍ 2.65 ശതമാനവുമാണ്.
ധനക്കമ്മി സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമാക്കണമെന്നു മധ്യകാല ധനകാര്യ ലക്ഷ്യത്തില്‍ പെടുത്തിയിരുന്നു. പക്ഷേ, അതു കാര്യമായി സാധിക്കാന്‍ കഴിഞ്ഞിട്ടില്ല. നടപ്പുവര്‍ഷം പുതുക്കിയ എസ്റിമേറ്റ് അനുസരിച്ച് 3.02 ശതമാനമാണു ധനക്കമ്മി.
അടുത്ത വര്‍ഷത്തേക്ക് 3.03 ശതമാനം ലക്ഷ്യമിട്ടിരിക്കുന്നു. ഒരു കാലത്തു കമ്മിയില്‍ ചീത്തക്കുട്ടി എന്ന വിശേഷണം കേട്ടിരുന്ന കേരളം ഇപ്പോള്‍ നല്ലപിള്ളയായി മാറിയിരിക്കുന്നു.
അഞ്ച് ഹെക്ടറില്‍ താഴെയുള്ള നാണ്യവിളകള്‍ക്കും വൈദ്യുതി സബ്സിഡി
തിരുവനന്തപുരം: അഞ്ച് ഹെക്ടറില്‍ താഴെയുള്ള നാണ്യവിളകള്‍ക്കും വൈദ്യുതി സബ്സിഡി ലഭ്യമാക്കും. ഏലം ഉള്‍പ്പെടെയുള്ള അഞ്ച് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകരുടെ വൈദ്യുതി താരിഫ് പുനര്‍ നിര്‍ണയിക്കും.
ഇതിലൂടെയുണ്ടാകുന്ന 30 കോടി രൂപയുടെ ബാധ്യത നികത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. കാര്‍ഷിക വിളകള്‍ക്കുള്ള വൈദ്യുതി സബ്സിഡി തുടരും.
കബനീ നദിയുടെ പോഷക നദിയായ വൈത്തിരിപ്പുഴയില്‍ ഊര്‍ജോത്പാദന സാധ്യത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി ആരംഭിക്കും. മൂവാറ്റുപുഴ നദീതട പ്രദേശത്തെ വടക്കേപ്പുഴ റിസര്‍വോയറില്‍നിന്ന് അധികജലം പമ്പു ചെയ്ത് ഇടുക്കി റിസര്‍വോയറിലേക്കു തിരിച്ചുവിട്ട് മൂലമറ്റത്തെത്തിച്ചു വൈദ്യുതി ഉത്പാദനം കൂട്ടും. പുതിയ വൈദ്യുതി ഉപസ്റേഷനുകള്ക്കായി 280 കോടി രൂപ ഉള്‍പ്പെടുത്തി.
വൈദ്യുതിവിതരണ പദ്ധതികളുടെ കീഴിലുള്ള പണികള്‍ തീര്‍ക്കാന്‍ 190 കോടി രൂപ വകയിരുത്തി. നഗരത്തിലെ ഊര്‍ജ പ്രസാരണ ശൃംഖല മെച്ചമാക്കാന്‍ 63 മുനിസിപ്പാലിറ്റികള്‍ക്കായി 160 കോടി രൂപ വകയിരുത്തി.
ഗ്രീന്‍ ബുക്ക് പ്രോജക്ട് ഭാഗമായി പൂവാര്‍ മത്സ്യബന്ധന കോളനിയില്‍ ഒരു മെഗാവാട്ട് കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതിയും ചതുരംഗപ്പാറയില്‍ 15.70 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. അനര്‍ട്ടിന്റെ വിവിധ പദ്ധതികള്‍ക്കായി 43.88 കോടി രൂപ വകയിരുത്തി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 100 കോടി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മാണത്തിന് ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി. കാവേരി നദീതട പ്രദേശത്തെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി 145.50 കോടി രൂപ വകയിരുത്തി.
ബാണാസുര സാഗറില്‍ ജലസേചന വകുപ്പ് നടപ്പാക്കിയ സൌരോര്‍ജ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. വെങ്കിടങ്ങ് കോലുമാട് ശുദ്ധജല തടാക പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി. വള്ളിക്കുന്ന് ഇരുമ്പോത്തിങ്കല്‍ കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനായി 15 കോടി രൂപ വകയിരുത്തി. ഇരിങ്ങാലക്കുടയില്‍ വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി. കേരള നദീതട അഥോറ്റി സര്‍വേക്കായി രണ്ടു കോടി വകയിരുത്തി.
വിദ്യാഭ്യാസ മേഖലയ്ക്ക് 1,330.79 കോടി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്ത സാമ്പത്തികവര്‍ഷം 1330.79 കോടി രൂപയാണു ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്. ഇതില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് 502.51 കോടിയും ഉന്നത വിദ്യാഭ്യാസത്തിന് 592.87 കോടിയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 235.41 കോടിയുമാണു വക കൊള്ളിച്ചിട്ടുള്ളത്.
സ്കൂളുകളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 64.45 കോടിയും 100 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു 14 കോടിയും നീക്കിവച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 66 കോടി മാറ്റിവച്ചപ്പോള്‍ അധ്യാപനം മെച്ചപ്പെടുത്തുന്നതിനായി 5.3 കോടിയാണ് അനുവദിച്ചത്. താനൂര്‍ കാട്ടിലങ്ങാടി ജിഎച്ച്എസ്എസില്‍ ദേശീയ നിലവാരമുള്ള സ്റേഡിയം നിര്‍മാണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചു
ഉന്നതവിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിച്ചു. കേരള- 24.6 കോടി, കാലിക്കട്ട്- 23.5 കോടി, മഹാത്മാഗാന്ധി- 23.75 കോടി, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല- 14 കോടി, കണ്ണൂര്‍- 23.7 കോടി, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റഡീസ്-6.5 കോടി, മലയാളം സര്‍വകലാശാല-7.65 കോടി രൂപ എന്നിങ്ങനെയാണ് ബജറ്റ് വിഹിതം. കൂടാതെ ഹയര്‍ എഡ്യൂക്കേഷന്‍ കൌണ്‍സിലിന് 13.5 കോടിയും ഹിസ്റോറിക്കല്‍ റിസര്‍ച്ചിന് എട്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന 10 കോളജുകളെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്താന്‍ 12 കോടി രൂപ നീക്കിവച്ചു. ആദ്യത്തെ ഡിജിറ്റല്‍ കോളജ് ആയി എറണാകുളം മഹാരാജാസ് കോളജിനെ ഉയര്‍ത്താനായി മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെ.ആര്. നാരായണന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിനെ ഡീംഡ് യൂണിവേഴ്സിറ്റി ആയി ഉയര്‍ത്തും.
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മേന്മ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ക്കായി 235.41 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളജില്‍ ബാംബൂ ടെക്നോളജി സെന്റര്‍ സ്ഥാപിക്കുന്നതിനു 30 ലക്ഷം രൂപ വകയിരുത്തി. മണ്ണാര്‍കാട്ട് വനിതാ പോളിടെക്നിക്കും മഞ്ചേരി, നടുവില്‍ എന്നിവിടങ്ങളില്‍ പോളിടെക്നിക്കുകളും സ്ഥാപിക്കും.
വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കു സര്‍ക്കാരിന്റെ സഹായം. രാജ്യത്തിനുള്ളില്‍ പഠനം നടത്തുന്നതിനു വാര്‍ഷിക വായ്പകള്‍ എടുക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ വായ്പാ ഗഡുക്കള്‍ കൃത്യമായി തിരിച്ചടച്ചാല്‍ അവസാനത്തെ രണ്ടു തവണത്തെ പണം സര്‍ക്കാര്‍ തിരിച്ചു വിദ്യാര്‍ഥികള്‍ക്കു നല്‍കും.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പലിശയിളവ് പദ്ധതി പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇനി മുതല്‍ പോളിടെക്നിക്കുകളിലും ഐടിഐകളിലും പഠിക്കുന്ന കുട്ടികള്‍ക്കും ഈ ഇളവ് പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത സാധാരണക്കാരായ വിദ്യാര്‍ഥികളെ സഹായിക്കാനായും പദ്ധതി നടപ്പാക്കും. കുടിശികയായി വരുന്ന വായ്പാത്തുക മാത്രം തിരിച്ചടച്ചാല്‍ ബാധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചാല്‍ കുടിശികയായ വായ്പാ ത്തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. ഇതിനായി 200 കോടി രൂപയും വകകൊള്ളിച്ചിട്ടുണ്െടന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്ളാസ്റിക് ബാഗിനും കുപ്പിക്കും നികുതി
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിനായി പ്ളാസ്റിക് ഉപയോഗം കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ ഉള്ളത്.
തുണിസഞ്ചി എന്ന മട്ടില്‍ പോളിപ്രൊപ്പിലീന്‍ (പ്ളാസ്റിക്) ബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇതു നിയന്ത്രിക്കാനായി നോണ്‍ വൂവണ്‍ പോളിപ്രൊപ്പിലീന്‍ പ്ളാസ്റിക് ബാഗുകള്‍ അടക്കം എല്ലാ പ്ളാസ്റിക് ബാഗുകള്‍ക്കും 20 ശതമാനം നികുതി ചുമത്തി.
ഉപയോഗിച്ച പ്ളാസ്റിക് കുപ്പികള്‍ ശേഖരിക്കാനും പുനരുപയോഗിക്കാനും പുനര്സംസ്കരിക്കാനും സംവിധാനമുണ്ടാക്കാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നു. ഇതിനായി ശീതളപാനീയങ്ങള്‍, സോഡ, കുപ്പിവെള്ളം എന്നിവയ്ക്ക് അഞ്ചു ശതമാനം സര്‍ചാര്‍ജ് ചുമത്തും.
ഈ നടപടികളിലൂടെ പത്തുകോടി രൂപ പ്രതീക്ഷിക്കുന്നു. ഈ തുക പ്ളാസ്റിക് ശേഖരണ-സംസ്കരണത്തിനു പുറമേ ഇലക്ട്രോണിക് മാലിന്യങ്ങളുടെ കൈകാര്യത്തിനും വിനിയോഗിക്കും.
രജിസ്ട്രേഷന് വകുപ്പില്‍ 2010-നു മുമ്പുള്ള അണ്ടര്‍ വാല്വേഷന് കേസുകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഇതുവഴി 100 കോടി രൂപ പ്രതീക്ഷിക്കുന്നു.
എടിഎമ്മുകളും മൊബൈല്‍ ടവറുകളും സ്ഥാപിക്കുമ്പോള്‍ സ്റാമ്പ് ഡ്യൂട്ടിയില്‍ വരുന്ന ഇരട്ടിപ്പ് ഒഴിവാക്കാന്‍ സ്റാമ്പ് ആക്ടിലും റൂളിലും മാറ്റം വരുത്തും.
ലീഗല്‍ ബനിഫിറ്റ് ഫണ്ടിലേക്കു പണം സ്വരൂപിക്കാന്‍ ഒറിജിനല്‍ സ്യൂട്ടിന്റെ കോര്‍ട്ട് ഫീസില്‍ ഒരു ശതമാനത്തില്‍ കവിയാതെ ചാര്‍ജ് ഈടാക്കും.
അന്ധരുടെ ഉപകരണങ്ങള്‍ക്ക് നികുതി ഒഴിവ്
തിരുവനന്തപുരം: വിവിധ വിഭാഗങ്ങള്‍ക്കു നികുതി സംബന്ധമായുള്ള പരാതികള്‍ തീര്‍ക്കുകയും ചില വിഭാഗങ്ങള്‍ക്ക് ആശ്വാസങ്ങള്‍ നല്‍കുകയും ചെയ്യുന്ന നികുതി ഇളവുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.
കമ്പനികള്‍ക്കുള്ള കാര്‍ഷികാദായ നികുതി നിരക്ക് 30 ശതമാനമായി ഏകീകരിച്ചു. ഇപ്പോള്‍ 35 മുതല്‍ 50 വരെ ശതമാനമാണ്. 2016-17 ല്‍ നികുതി ബാധ്യത ഒഴിവാക്കുകയും ചെയ്തു. (വ്യക്തികള്‍ക്ക് ഇപ്പോള്‍ കാര്‍ഷികാദായ നികുകി ഇല്ല)
ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) അതിനു കഴിഞ്ഞവര്‍ഷം നല്കിയ നികുതി ഒഴിവ് ഒരു വര്‍ഷം കൂടി തുടരും.
ജയില്‍ തവുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ വാറ്റ് ഒഴിവ്.
കളിമണ്ണുകൊണ്ടു നിര്‍മിച്ച കലങ്ങള്‍, പാത്രങ്ങള്‍, പൂച്ചെട്ടികള്‍, പ്രതിമകള്‍, ചൂളകള്‍ എന്നിവയ്ക്കുു നികുതി ഒഴിവാക്കി.
കമ്പിയുള്ള കോണ്‍ക്രീറ്റ് കട്ടിളകള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ നികുതി ഒഴിവ്.
അന്ധര്ക്കുവേണ്ട വൈറ്റ് കെയ്ന്‍, ഇലക്ട്രോണിക് കെയ്ന്‍, ബ്രെയ്ല്‍ പ്രിന്റര്‍ എന്നിവയെ നികുതിയിനത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ 14.5 ശതമാനം നികുതി ഉണ്ടായിരുന്നു.
ഓട്ടോമേറ്റഡ് റോബോട്ടിക് കാര്‍ പാര്‍ക്കിംഗ് സിസ്റത്തിന്റെ നികുതി 14.5 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായി കുറച്ചു. പച്ചക്കറികളിലെ കീടനാശിനി അംശം നീക്കാനുള്ള ക്ളീനിംഗ് ലിക്വിഡിനു നികുതി ഒഴിവാക്കി.
വിലത്തകര്‍ച്ച പരിഗണിച്ച് ഏലത്തിന്റെ രണ്ടു ശതമാനം വാറ്റ് ഒഴിവാക്കി. കഴിഞ്ഞ വര്‍ഷമാണ് അഞ്ചില്‍ നിന്നു രണ്ടു ശതമാനമാക്കിയത്. നികുതി ഒഴിവാക്കുമ്പോള്‍ കര്‍ഷകര്‍ക്കു 40 കോടിയുടെ ആനുകൂല്യം കിട്ടുന്നു.
കൈത്തറി ഉത്പാദക സംഘങ്ങള്‍ അടയ്ക്കുന്ന ഒരു ശതമാനം നികുതിക്കു തുല്യമായ തുക തിരിച്ചുനല്‍കും.
വാറ്റ് 8 (എ) (1) പ്രകാരം നികുതി ഒടുക്കുന്ന സര്‍ക്കാര്‍ കരാറുകാര്‍ക്ക് 2014-ല്‍ തുടങ്ങിയതോ പൂര്‍ത്തീകരിക്കാനുള്ളതോ ആയ പണികളുടെ നികുതി ഈ മാര്‍ച്ച് 31 വരെ 2014 ലെ നിരക്കില്‍ ഒടുക്കാന്‍ അനുവദിച്ചു.
കാരുണ്യ ഫാര്‍മസികളും നീതി സ്റോറുകളും വഴി വില്‍ക്കുന്ന ജീവന് രക്ഷാ മരുന്നുകളുടെ വാറ്റ് ഒഴിവാക്കി.ഹോസ്റലുകള്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകള്‍ തുടങ്ങിയവയ്ക്ക് ആഡംബര നികുതി മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കി.
നടപടികളുടെ ലഘൂകരണം
നികുതി നിരക്കിലെ തരംതിരിവ്, തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദ്യ വില്പ്പനക്കാരന്, നികുതി വ്യത്യാസത്തുക അടച്ചാല്‍ പിന്നീടുള്ള വ്യാപാരികള്‍ക്ക് അതിന്റെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് നല്കാന് വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തും.
പ്രത്യേക സാമ്പത്തിക മേഖലയിലെ കെട്ടിയ സാമഗ്രികളുമായി ബന്ധപ്പെട്ട നികുതി ഒഴിവിലെ അവ്യക്തത തീര്‍ക്കും.
വാറ്റ് ഷെഡ്യൂളുകളിലെ എച്ച്എസ്എന്‍ കോഡിന്റെ ചേര്‍ച്ചയില്ലായ്മ മൂലമുള്ള നികുതി പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കും.
രജിസ്റേര്‍ഡ് വ്യാപാരികള്‍ക്കു ചരക്കുകടത്താനുള്ള രേഖകളിലെ സാങ്കേതിക പിഴവുകള്‍ക്ക് സെക്യൂരിറ്റി നിക്ഷേപമോ ഇന്‍ഡെംനിറ്റി ബോണ്േടാ ഈടാക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കും.
മലഞ്ചരക്കുകള്‍ക്ക് ഉദ്യോഗസ്ഥര്‍ ഊഹാധിഷ്ഠിതമായി ലാഭം നിശ്ചയിച്ച് നികുതി ചുമത്തുന്നതായി വ്യാപാരികള്‍ക്കു പരാതിയുണ്ട്. ചരക്കുകള്‍ക്കു വിലയിടിയുമ്പോള്‍ ഇതു ദുര്വഹഭാരമാകുന്നു. ഇതിനു പരിഹാര നടപടി എടുക്കുകയും ലാഭ നിര്‍ണയത്തിനു മാനദണ്ഡങ്ങള്‍ തയാറാക്കുകയും ചെയ്യും.
വാണിജ്യ നികുതി വകുപ്പിന്റെ വെബ്സൈറ്റ് നവീകരിക്കും. മൊബൈല്‍ ഇന്റര്‍ഫേസും നല്‍കും.
വനമേഖലയുടെ സംരക്ഷണത്തിന് 210 കോടി രൂപ
തിരുവനന്തപുരം: വനമേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായി ബജറ്റില്‍ 210 കോടി രൂപ വകയിരുത്തി. ഇതു കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 ശതമാനം അധികമാണ്.
ജൈവ വൈവിധ്യ സംരക്ഷണത്തിനും സംരക്ഷിത പ്രദേശ പരിപാലനത്തിനുമായി വകയിരുത്തിയത് 43.46 കോടി രൂപ. ഇതില്‍ പരിസ്ഥിതി വികസനത്തിന് 3.46 കോടി രൂപയും വന്യജീവി സംരക്ഷണകേന്ദ്ര പരിപാലനത്തിനായി 10.4 കോടി രൂപയും ദേശീയ പാര്‍ക്കുകളുടെ പരിപാലനത്തിന് 5.17 കോടി രൂപയും പ്രോജക്ട് ടൈഗറിനായി 6.5 കോടി രൂപയും വകയിരുത്തി.
വന സമിതി ഗ്രൂപ്പ് പ്രോ ത്സാഹനത്തിന് 8.2 കോടി രൂപ. ഇതില്‍ കോഴിക്കോട് താമരശേരി കാപ്രിക്കാട് അഭയാരണ്യം ബയോളജിക്കല്‍ പാര്‍ക്ക്, ചാലിയം ഔഷധ സസ്യ കേന്ദ്രം, നെടുമ്പാശേരി സുവര്‍ണോദ്യാനം, കോന്നി ആദിവാസി ഇക്കോ ടൂറിസം, തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രം എന്നിവയുടെ വികസനവും ഉള്‍പ്പെടും.
വന്യമൃഗ ശല്യം നേരിടുന്ന വനാതിര്‍ത്തി മേഖലയിലെ വൈദ്യുതി വേലി നിര്‍മാണവും കൃഷിക്കാരെ സഹായിക്കാനുള്ള നടപടികളും തുടരും.
ശബരിമല മാസ്റര്പ്ളാനിനു 40 കോടി രൂപ
തിരുവനന്തപുരം: ശബരിമല മാസ്റര്‍പ്ളാന്‍ നടപ്പാക്കാന്‍ 40 കോടി രൂപ വകയിരുത്തി. മലയോര വികസന ഏജന്‍സിക്കായി 130 കോടി രൂപയും പശ്ചിമഘട്ട വികസനത്തിനായി 15 കോടി രൂപയും ചെലവഴിക്കും. വയനാട് പാക്കേജിനായി 19 കോടി രൂപയും കാസര്‍ഗോഡ് പാക്കേജിനായി 87.98 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പ്രാദേശിക വികസന പരിപാടികള്‍ക്കായി 478.98 കോടി രൂപ ചെലവഴിക്കും. കാസര്‍ഗോഡ് നഗര വികസന പദ്ധതിക്കായി അഞ്ചുകോടി രൂപ വകയിരുത്തും.
പാര്‍ട്ണര്‍ കേരള മിഷനു കീഴില്‍ 338 കോടി രൂപ അടങ്കലുള്ള ഏഴു പദ്ധതികള്‍ക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കും. 25 പദ്ധതികളിലായ 2500 കോടി രൂപയുടെ പിപിപി പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കും.
ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍
തിരുവനന്തപുരം:ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം സ്ഥാപിക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളെയും ചരിത്രസംഭവങ്ങളെയും പുനരാവിഷ്ക്കരിക്കുന്ന തരത്തിലാണു മ്യൂസിയം നിര്‍മിക്കുക. ഗുരുദേവനും ഗാന്ധിജിയും ആദ്യമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയ വനജാക്ഷി മന്ദിരവും മഹാസമാധിക്ക് മൂന്നു ദിവസം മുമ്പ് വരെ രോഗശയ്യയില്‍ കിടന്ന മുതലിയാര്‍ സത്രവും ഗാന്ധിജി ആദ്യമായി ശിവഗിരിയില്‍ എത്തിയപ്പോള്‍ വിശ്രമിച്ച കാട്ടുവിളാകവും ബന്ധപ്പെടുത്തിയാണ് മ്യൂസിയം നിര്‍മിക്കുന്നത്. ഇതിനായി മൂന്നു കോടി രൂപയാണ് അനുവദിച്ചത്.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി ഭവന് കോമ്പൌണ്ടില്‍ വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ആസ്ഥാന മന്ദിരത്തിനായി സാംസ്കാരിക സമുച്ചയം നിര്‍മിക്കാന്‍ 10 കോടി രൂപ വക കൊള്ളിച്ചു. കല-സാംസ്കാരികമേഖലയുടെ വികസനത്തിനായി 91.22 കോടി രൂപയാണ് വകയിരുത്തിയത്.
ഭക്ഷണവും മരുന്നും ഉറപ്പാക്കാന്‍ കനിവ് പദ്ധതി
തിരുവനന്തപുരം: വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കു മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പു വരുത്തുന്നതിനു കനിവ് എന്ന പദ്ധതി നടപ്പിലാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. കനിവ് പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചു. കിടിപ്പിലായ രോഗികളെ പരിചരിക്കുന്നവര്‍ക്ക് 525 രൂപ വീതം നല്കുന്ന ആശ്വാസ കിരണം പദ്ധതിക്കായി 32 കോടി രൂപയും നീക്കിവച്ചു.
* കാന്‍സര്‍ രോഗബാധിതരായ പട്ടികജാതിക്കാര്‍ക്ക് തിരുവനന്തപുരം ആര്‍സിസിയുമായി ചേര്‍ന്നു പൂര്‍ണ സൌജന്യ ചികിത്സാ പദ്ധതി.
* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ നടപടികള്‍ക്കായി 10 കോടി രൂപ.
* ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും വിദ്യാഭ്യാസ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്നതിനുള്ള പദ്ധതിക്കായി 34.82 കോടി രൂപ.
* ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി മൊബിലിറ്റി മിഷന് കേരള എന്ന പുതിയ പദ്ധതിക്ക് അഞ്ചു കോടി രൂപ.
* സംയോജിത ശിശുവികസന സേവന പദ്ധതിക്കു സംസ്ഥാന വിഹിതമായി 199.6 കോടി രൂപ.
* പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്കു സൌജന്യമായി ലാപ്ടോപ് നല്കുന്ന പദ്ധതിക്ക് രണ്ടു കോടി രൂപ.
* കോക്ളിയര്‍ ഇംപ്ളാന്റേഷന് ശസ്ത്രക്രിയ നടത്തുന്നതിനുള്ള ശ്രുതി തരംഗം പദ്ധതിക്കു പത്തു കോടി രൂപ.
* തുടര്‍ച്ചയായി ഡയാലിസിസിനു വിധേയരാകുന്നവര്‍ക്കായി ചാരിറ്റബിള്‍ ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാന്റ് ഇന്‍ എയ്ഡ് പ്രോഗ്രാം നടപ്പാക്കും. ഇതിനായി പത്തു കോടി രൂപ നീക്കിവച്ചു.
ലക്ഷംവീടുകള്‍ പുനരുദ്ധരിക്കും
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ സെസില്‍നിന്നുള്ള 50 ശതമാനം വിഹിതം ഉപയോഗിച്ച് ലക്ഷംവീട് കോളനികള്‍ പുനരുദ്ധരിക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ വീട് നല്കാന് തീരുമാനിച്ച അപേക്ഷകരുടെ വീട് നിര്‍മാണത്തിനും ഭൂരഹിത പദ്ധതിയില്‍ സ്ഥലം ലഭ്യമായവര്‍ക്കും വീടു നല്കാന് പദ്ധതി നടപ്പാക്കും.
ഭവനനിര്‍മാണ മേഖലയ്ക്ക് 70.92 കോടി രൂപ വകയിരുത്തി. ഭവനനിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിക്കായി 36.15 കോടിരൂപ നീക്കിവച്ചു. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റല്‍ നിര്‍മാണത്തിന് സംസ്ഥാന വിഹിതമായി ഭവനനിര്‍മാണ കേര്പറേഷന് 11 കോടി രൂപ നീക്കിവച്ചു. പോലീസ് കെട്ടിടങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനുമായി 11 കോടി രൂപ നീക്കിവച്ചു.
യുവ സംരംഭകത്വ വികസനത്തിന് 40 കോടി
തിരുവനന്തപുരം: യുവ സംരഭകത്വ വികസനത്തിനായി 40 കോടി രൂപ നീക്കിവച്ചു. സ്റാര്‍ട്ടപ്പുകളുടെ പെര്‍ഫോമന്‍സ് ലിങ്ക് പദ്ധതി തുടരാന്‍ 25 കോടി രൂപ വകയിരുത്തി. കളമശേരി കിന്‍ഫ്രാ ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നവേഷന്‍ സ്കീം നടത്തുന്നതിനായി ബിസിനസ് ഇന്‍ക്യുബേറ്ററിന് 60 കോടി രൂപ വകയിരുത്തി. അടുത്തവര്‍ഷം 1000 സ്റാര്ട്ടപ്പുകള്ക്കായി 25 കോടി രൂപ വകയിരുത്തി. ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക് തുടങ്ങും. തിരുവനന്തപുരം പള്ളിപ്പുറത്ത് നോളജ് സിറ്റി ആരംഭിക്കും.
കാര്‍ഷിക വ്യവസായത്തില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങാനുള്ള കേന്ദ്ര പദ്ധതിയായ അസ്പിയറില് നിലവിലുള്ളവയ്ക്കു 30 ലക്ഷം രൂപയും പുതിയവയ്ക്ക് ഒരു കോടി രൂപയും നല്‍കും. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
38 പോലീസ് സ്റേഷനുകള്കൂടി ജനമൈത്രി
തിരുവനന്തപുരം: 38 പോലീസ് സ്റേഷനുകള്കൂടി ജനമൈത്രി പോലീസ് സ്റേഷനാക്കും. 100 സ്കൂളുകളില്‍കൂടി സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കും. സ്റുഡന്റ്സ് പോലീസിനായി ഡയറക്ടേറ്റ് രൂപീകരിക്കും, സ്മാര്‍ട്ട് പോലീസ് പദ്ധതി ഭാഗമായി സിബിസിഐഡിയില്‍ ഡിജിറ്റലൈസേഷന് നടപ്പാക്കും. കോടതികളുടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്താനും ജഡ്ജിമാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുമായി 40 ശതമാനം സംസ്ഥാന വിഹിതമായി 12 കോടി രൂപ വകയിരുത്തി. കോട്ടയം കോര്‍ട്ട് കോംപ്ളക്സിന് അഞ്ചു കോടി രൂപ അനുവദിച്ചു.
20 മെഗാ പ്രോജക്ടുകള്‍
തിരുവനന്തപുരം: റോഡുകള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍ എന്നിങ്ങനെയുള്ള വന്‍കിട പദ്ധതി ഇനത്തില്‍ 20 മെഗാ പ്രോജക്ടുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വികസന പദ്ധതികളാണു ബജറ്റില്‍ നിര്‍ദേശിക്കുന്നത്. ദേശീയ- സംസ്ഥാന പാതകളിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രധാന ജംഗ്ഷനുകളില്‍ ഫ്ളൈ ഓവറുകളും അടിപ്പാതകളും നിര്‍മിക്കും. കെഎസ്ആര്‍ടിസി സിഎന്‍ജി ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന ബസുകള്‍ വാങ്ങും. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ പദ്ധതി നടപ്പാക്കും.
ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൌകര്യവികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപയും നീക്കിവച്ചു.
ബജറ്റില്‍ നിര്‍ദേശിക്കുന്ന പ്രധാന റോഡുകളും പാലങ്ങളും
* പാലാ - ഏറ്റുമാനൂര്‍ ഹൈവേ നാലുവരി പാതയാക്കുന്നതിന് 20 കോടി രൂപ.
* ശബരിമല- കളമശേരി റോഡ് പുനരുദ്ധാരണത്തിന് 25 കോടി.
* സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കളമശേരി മുതല്‍ നെടുമ്പാശേരി വിമാനത്താവളം വരെ സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള റോഡ് നിര്‍മാണത്തിന് 100 കോടി രൂപ.
* സംസ്ഥാന ഹൈവേകളുടെ വികസനത്തിനായി 25 കോടി.
* ദേശീയപാതകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിനായി ഏഴു കോടി രൂപ. ഇതില്‍ പെടുത്തിയിട്ടുള്ളത്. കരമന- കളിയിക്കാവിള റോഡിന്റെ വീതികൂട്ടല്‍, വെട്ടുറോഡ്- കഴക്കൂട്ടം പുനര്‍നിര്‍മാണം, ചേലാരി- മലപ്പുറം റോഡ് വികസനം, കൊണ്േടാട്ടി ജംഗ്ഷന് വികസനം.
* മുത്തോലി- ഭരണങ്ങാനം റോഡിന്റെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന് അഞ്ചു കോടി രൂപ.
* പ്രാവച്ചമ്പലം-വഴിമുക്ക് (6.5 കിലോമീറ്റര്‍ ) റോഡ് നാലുവരിയാക്കല്‍.
* ഹില്‍ ഹൈവേ (ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട്)-59.415 കിലോമീറ്റര്‍)
* ഹില്‍ ഹൈവേ (നന്താരപ്പടവ്-ചെറുപുഴ-33 കിലോമീറ്റര്‍)
* നാടുകാണി- പരപ്പനങ്ങാടി റോഡ് (90 കിലോമീറ്റര്‍)
* കായംകുളം കായലിനു കുറുകെ ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മാണം
* കോടിമത-മണര്‍കാട് ബൈപാസ് റോഡ് നിര്‍മാണം ഒന്നാം ഘട്ടം.
* തൊടുപുഴ ഫ്ളൈ ഓവറിന് പത്തു കോടി
* വൈറ്റില ഫ്ളൈ ഓവര്‍
* കുണ്ടന്നൂര്‍ ഫ്ളൈ ഓവര്‍
* തൊണ്ടയാട് ഫ്ളൈ ഓവര്‍
* രാമനാട്ടുകര ഫ്ളൈ ഓവര്‍
* പടിഞ്ഞാറേക്കോട്ട ഫ്ളൈ ഓവര്‍
* ചവറ -കുറ്റിവട്ടം -കാരാളിമുക്ക്- കുണ്ടറ -കൊട്ടിയം റോഡ് പുനരുദ്ധാരണം (32 കിലോമീറ്റര്‍)
* കുരുതിക്കളം--തൊടുപുഴ- ഞറുക്കുറ്റി-ചെറുതോണി റോഡ്
* പാലക്കാട് ലിങ്ക് ബൈപ്പാസുകള്‍
* കുറ്റിപ്പുറം എന്‍ജിനിയറിംഗ് കോളജ്-ഷൊര്‍ണൂര്‍ റോഡ് (പട്ടാമ്പി പാലം ഉള്‍പ്പെടെ)
* മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നാലു വരി വികസനം-(8.4 കിലോമീറ്റര്‍)
* ഏനാത്ത്-ചന്ദനപ്പള്ളി- കോന്നി-ചിറ്റാര്‍-പ്ളാപ്പള്ളി (75 കിലോമീറ്റര്‍)
* പുല്ലേപ്പടി-തമ്മനം-എന്‍എച്ച് ബൈപ്പാസ് (3.2 കിലോമീറ്റര്‍)
* ചൂണ്ടല്‍-ഗുരുവായൂര്‍-ചാവക്കാട് (11.5 കിലോമീറ്റര്‍) നാലുവരി റോഡ് വികസനം.
* മൂവാറ്റുപുഴ കിഴക്കമ്പലം- മനയ്ക്കക്കടവ് വരെയുള്ള റോഡ് മികച്ചതാക്കാന്‍ 25 കോടി.
* സുല്‍ത്താന്‍ബത്തേരി ബൈപാസ് (എന്‍എച്ച് 212-അഞ്ചു കിലോമീറ്റര്‍)
* പട്ടം, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മാണത്തിന് അഞ്ചു കോടി.
* കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കാന്‍ 20 കോടി.
* കൊടുവള്ളി ബൈപ്പാസ് നിര്‍മാണത്തിന് 2.5 കോടി
* കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ പാലം നിര്‍മ്മാണതിന് 10 കോടി.
* ആലുവ റെയില്‍വേ മേല്‍പ്പാലത്തിന് 30 കോടി രൂപ.
* പ്രധാന ജില്ലാ റോഡുകളുടെയും സംസ്ഥാന പാതകളുടെയും പുനര്‍നിര്‍മാണം കെഎസ്ടിപി വഴി നടപ്പാക്കുന്നതിന് 522.97 കോടി രൂപ.
* തൃപ്പൂണിത്തുറ- വൈക്കം റോഡ് നാലുവരിപ്പാതയാക്കാന്‍ ഭൂമി ഏറ്റെടുക്കാന്‍ 20 കോടി രൂപ.
* കാക്കനാട്- കോതമംലം റോഡ് നിര്‍മാണത്തിന് അഞ്ചു കോടി.
* കൊച്ചുവേളി റെയില്‍വേ സ്റേഷനെ ആനയറയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് പാലം നിര്‍മിക്കാന്‍ അഞ്ചു കോടി.
* മണര്‍കാട്-കിടങ്ങൂര്‍ റോഡില്‍ അയര്‍ക്കുന്നം ബൈപാസിന് അഞ്ചു കോടി.
* മൂവാറ്റുപുഴ ആറിനു കുറുകേ പിറവം എക്സൈസ് കടവ് പാലത്തിന് 40 കോടി.
* ഉഴവൂര്‍- മോനിപ്പള്ളി- മാന്നാനം- കോട്ടയം മെഡിക്കല്‍ കോളജ് മിനി ഹൈവേ പദ്ധതിക്കു പത്തു കോടി.
* തൊടുപുഴയാറ്റില്‍ ആവോലി- ആരക്കുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വള്ളിക്കട പാലത്തിന് അഞ്ചു കോടി.
* കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കും.
* കൊല്ലം ആശ്രാമം മൈതാനിയില്‍ ഹെലിപ്പാഡ് നിര്‍മിക്കും.
* നെയ്യാറിനു കുറുകേ നെയ്യാറ്റിന്‍കര കന്നിപ്പുറം പാലം നിര്‍മാണത്തിനു രണ്ടു കോടി.
* കണ്ണൂര്‍ കച്ചേരിക്കടവ്, ചാണോക്കുണ്ട് പാലങ്ങളുടെ നിര്‍മാണത്തിന് പത്തു കോടി.
* ശ്രീകണ്ഠപുരം നഗര വികസനപദ്ധതിക്കു രണ്ടു കോടി.
* ചേര്‍ത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മാണത്തിന് 25 കോടി.
* തലശേരി- കുടുവള്ളി മേല്‍പ്പാല നിര്‍മാണത്തിന് അഞ്ചു കോടി.
ആലുവ ബസ് സ്റ്റാന്റ് നിര്‍മാണത്തിന് നാലു കോടി കൂടി. നേരത്തേയുള്ള രണ്ടു കോടി കൂടാതെയാണിത്.
* കാസര്‍ഗോഡ് മുതല്‍ കോവളം വരെ ദേശീയ ജലപാതയോടു ചേര്‍ന്ന് എലിവേറ്റഡ് എക്സ്പ്രസ്വേ സ്ഥാപിക്കാന്‍ സാധ്യതാ പഠനം നടത്തും.
* കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ അടിസ്ഥാന സൌകര്യ വികസനത്തിന് ഒമ്പതു കോടി രൂപയും
* കംപ്യൂട്ടര്വത്കരണത്തിനായി 11 കോടി രൂപയും.
* ബസുകള്‍ വാങ്ങുന്നതിനും കൊച്ചി നഗരത്തില്‍ സിഎന്‍ജി ബസ് സര്‍വീസ് ആരംഭിക്കുന്നതിനും 19.61 കോടി രൂപ.
* മോട്ടോര്‍ വാഹന വകുപ്പിന് ഡ്രൈവര്‍ ട്രെയ്നിംഗ് ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും റഡാര്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിനും 15 കോടി രൂപ.
* ജലഗതാഗത വകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിന് 20 കോടി രൂപ.
* ദേശീയ ജലപാത തൃശൂര്‍ കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെ ദീര്‍ഘിപ്പിക്കും.
* കൊല്ലം- കോവളം ഭാഗത്തിന് പത്തു കോടിയും കോട്ടപ്പുറം- നീലേശ്വരം ഭാഗത്തിന് 20 കോടിയും നീക്കിവച്ചു.
* ആലപ്പുഴ- ചങ്ങനാശേരി കനാല്‍, ആലപ്പുഴ- കോട്ടയം കനാല്‍, കോട്ടയം- വൈക്കം കനാല്‍, അതിരമ്പുഴ കനാല്‍ എന്നിവയും ദേശീയ ജലപാതയാക്കാന്‍ നടപടി സ്വീകരിക്കും.
* ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാന്‍ ഒരു ടണ്‍ ചരക്ക് ഒരു കിലോ മീറ്റര്‍ നീക്കാന്‍ ഒരു രൂപ സബ്സിഡി നല്‍കും.
* റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ റെയില്‍വേയുമായി ധാരണാപത്രം ഒപ്പിടും.
പ്രധാന പ്രഖ്യാപനങ്ങള്‍
റവന്യൂ വരവ് 84092.61 കോടി രൂപ
റവന്യൂ ചെലവ് 93990.06 കോടി രൂപ
റവന്യൂ കമ്മി 9897.45 കോടി രൂപ
അധിക വിഭവ സമാഹരണം 112 കോടി രൂപ
നികുതി ഇളവുകള്‍ 330.45 കോടി രൂപ
ലൈറ്റ് മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, പെട്രോ കെമിക്കല്‍ പാര്‍ക്ക്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍ തുടങ്ങി 17 സുപ്രധാന അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കായി 2536.07 കോടി രൂപ.
വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ഉറപ്പുവരുത്തുന്നതിന് കനിവ് എന്ന പദ്ധതി നടപ്പിലാക്കും. ഇതിനായി 100 കോടി രൂപ.
75 വയസ് കഴിഞ്ഞവര്‍ക്കുള്ള പ്രതിമാസ പെന്ഷന് 1,500 രൂപയായി ഉയര്‍ത്തും.
എല്ലാ ബിപിഎല്‍/എഎവൈ കുടുംബങ്ങള്‍ക്കും സൌജന്യമായി റേഷന്‍ കടകള്‍ വഴി അരി വിതരണം ചെയ്യും.
സുരക്ഷാ പെന്ഷന് ലഭിക്കുന്ന 30 ലക്ഷത്തോളം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ. പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയുടെയും പ്രധാന്‍മന്ത്രി ജീവന് ജ്യോതി പദ്ധതിയുടെയും ഇന്‍ഷ്വറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.
ബാങ്കുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവിനു ബൃഹത്തായ പുതിയ പദ്ധതി. 200 കോടി രൂപ.
എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപ.
കാര്‍ഷിക മേഖലയ്ക്ക് 764 കോടി രൂപ.
റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ.
പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തതയ്ക്ക് 74.3 കോടി രൂപ.
അമ്പലവയലിലും കുമരകത്തും ചിറ്റൂരിലും കാര്‍ഷിക കോളജുകള്‍.
നീര ഉത്പാദനത്തിനു സബ്സിഡിക്ക് അഞ്ചു കോടി രൂപ.
ചെന്നിത്തലയില്‍ അഗ്രി പോളിടെക്നിക്.
ജലസുരക്ഷയ്ക്കായി സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് പദ്ധതി.
ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമ പെന്ഷന് 750 രൂപ.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് 184.6 കോടി രൂപ.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 10 കോടി രൂപ.
മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ പദ്ധതിക്ക് 25 കോടി രൂപ.
സമാശ്വാസ പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസ സഹായം 1,800 രൂപയില്‍നിന്നു 2,700 രൂപയായി ഉയര്‍ത്തി.
വനം-വന്യജീവി സംരക്ഷണത്തിനായി 210 കോടി രൂപ.
ഗ്രാമവികസനവും അനുബന്ധ മേഖലകള്‍ക്കുമായി 1323.74 കോടി രൂപ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമീണ ആസ്തികള്‍ നിര്‍മിക്കുന്നതിനുള്ള അധികച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
കുടുംബശ്രീക്കു വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി രൂപ.
എംഎല്‍എമാരുടെ പ്രത്യേക വികസന നിധിക്കായി 141 കോടി രൂപ.
ശുചിത്വ കേരളം പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 26 കോടി.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതിയുടെ സംസ്ഥാന വിഹിതമായി 40 കോടി രൂപ.
സംസ്ഥാനത്ത് 100 പഞ്ചായത്തുകളില്‍ ശ്മശാനം സ്ഥാപിക്കാന്‍ 20 കോടി.
മലയോരവികസന ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 130 കോടി.
കാസര്‍ഗോഡ് പാക്കേജിനായി 87.98 കോടി രൂപ.