അറ്റൻഡർ കുഴഞ്ഞുവീണു മരിച്ചു; സൂര്യാതപമെന്നു സംശയം
Wednesday, May 4, 2016 12:37 PM IST
തൃശൂർ: കുണ്ടായി എസ്റ്റേറ്റ് ആശുപത്രിയിലെ അറ്റൻഡറും പാലപ്പിള്ളി കാരിക്കുളം വരിക്കോടൻ മുഹമ്മദിന്റെ ഭാര്യയുമായ നബീസ(53) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം സൂര്യാതപമാണെന്നു സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മക്കൾ: മൻസൂർ, നിസാം.

തൃശൂർ നഗരത്തിൽ സൂര്യാതപമേറ്റ് ഒറീസക്കാരനു പൊള്ളലേറ്റു. എംജി റോഡിലെ ഹോട്ടൽ ഗോവിന്ദഭവനിലെ ജീവനക്കാരനായ സഞ്ജു(20)വിനാണു മുഖത്തു പൊള്ളലേറ്റത്. മൊബൈൽ ഫോൺ റീചാർജു ചെയ്യാൻ റോഡിലൂടെ നടക്കുന്നതിനിടയിലാണു സൂര്യാതപമേറ്റത്.


കൊടകര പുത്തൂക്കാവിൽ സൈക്കിൾ റിപ്പയറിംഗ് തൊഴിലാളിക്കും സൂര്യതാപമേറ്റു. പുലിപ്പാറക്കുന്ന് സ്വദേശി മരത്തമ്പിള്ളി വീട്ടിൽ അയ്യപ്പനാണ്(65) നെഞ്ചിലും പുറത്തും പൊള്ളലേറ്റത്. ഇന്നലെ രാവിലെ പുത്തൂക്കാവിലെ കടയിൽനിന്നു പുറത്തിറങ്ങി സൈക്കിൾ നന്നാക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.