എൻജിനിയറിംഗ് വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ചു
Friday, May 6, 2016 11:45 AM IST
കഴക്കൂട്ടം: എൻജിനിയറിംഗ് വിദ്യാർഥിനിയെ വീട്ടിൽകയറി കുത്തിപരിക്കേൽപ്പിച്ചു. കണിയാപുരം പള്ളിമട ഉപ്പ് വീട്ടിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജവാബിന്റെ മകൾ തസ്മി (20)യ്ക്കാണു പരിക്കേറ്റത്. മോഷണ ശ്രമത്തിനിടെയാണു കുട്ടിക്ക് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു.

പാട്ടുവിളാകം മാടൻവിള ജഹാസ് (19), വലിയവിളാകം പെരുമാതുറ അസറുദീൻ(18), വലിയവിളാകം പെരുമാതുറ റഷീദ്(19) എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.


തസ്മി ക്ലാസ് കഴിഞ്ഞ് ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയശേഷം ഏഴോടെയായിരുന്നു സംഭവം. മതിൽ ചാടിക്കടന്ന മൂന്നംഗ സംഘം യുവതിയെ പിടിച്ചുനിർത്തി മാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ ഒരാളെ അപ്പോൾതന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.