അബ്ദുള്ളക്കുട്ടിക്കു നേരേ മുറുക്കി തുപ്പൽ: നാല് സിപിഎം പ്രവർത്തകർക്കെതിരേ കേസ്
Friday, May 6, 2016 11:45 AM IST
തലശേരി: തലശേരി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി എ.പി. അബ്ദുള്ളക്കുട്ടി എംഎൽഎയുടെ വാഹനം തടഞ്ഞു നിർത്തി അദ്ദേഹത്തെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും മുറുക്കി തുപ്പുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ധർമടം പോലീസ് കേസെടുത്തു. നാലു സിപിഎം പ്രവർത്തകർക്കെതിരേയാണു കേസ്. പ്രതികൾക്കായി സംഭവം നടന്ന വ്യാ ഴാഴ്ച രാത്രിതന്നെ വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ആരെ യും പിടികൂടാൻ സാധിച്ചിട്ടില്ല.

നിരന്തരം അക്രമമുണ്ടാകുന്നതാ നാൽ അബ്ദുള്ളക്കുട്ടിയുടെ തെര ഞ്ഞെടുപ്പ് പ്രചാരണത്തിനു സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു. ഇന്നലെമുതൽ പോലീസ് അകമ്പടിയോടെയാണ് അബ്ദുള്ളക്കുട്ടിയുടെ പ്രചാരണം.

വടക്കുമ്പാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷം അടുത്ത യോഗസ്‌ഥലത്തേക്ക് തുറന്ന വാഹനത്തിൽ പോകുമ്പോൾ സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണു സംഘത്തിലെ ഒരാൾ അബ്ദുള്ളക്കുട്ടിയുടെ ദേഹത്തേക്കു പാൻപരാഗ് ചവച്ചുതുപ്പിയത്.


അതേസമയം അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് സിപിഎം പ്രവർത്തകർ തുപ്പിയെന്ന ആരോപണം തീർത്തും അടിസ്‌ഥാനരഹിതമാണെന്ന് തലശേരിയിലെ ഇടതുമുന്നണി സ്‌ഥാനാർഥി എ.എൻ. ഷംസീർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തിന് കൂടെ പോകാൻ ആളില്ലാത്ത സ്‌ഥിതിയാണുള്ളത്. വ്യാജപ്രചാരണങ്ങളിലൂടെ മാധ്യമശ്രദ്ധ നേടാനാണ് അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നതെന്നും ഷംസീർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.