ആദ്യ മന്ത്രിസഭായോഗം ഒരു മണിക്കൂറിലേറെ
ആദ്യ മന്ത്രിസഭായോഗം ഒരു മണിക്കൂറിലേറെ
Wednesday, May 25, 2016 12:19 PM IST
തിരുവനന്തപുരം: ഇടതു മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഒരു മണിക്കൂറിലേറെ നീണ്ടു. ജിഷ വധക്കേസ് അന്വേഷണമാണ് ആദ്യം ചർച്ച ചെയ്തത്. മന്ത്രിമാർക്കു സ്വീകരണ പരിപാടികൾ ഏർപ്പെടുത്തുമ്പോൾ കുട്ടികളെ മണിക്കൂറുകളോളം നിർത്തുന്നതും സ്ത്രീകളുടെ താലപ്പൊലികളും ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സത്യപ്രതിജ്‌ഞയ്ക്കു ശേഷം രാജ്ഭവനിൽ പോയി ഗവർണറുടെ ചായ സത്കാരത്തിൽ പങ്കെടുത്തശേഷം വൈകുന്നേരം ആറോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിൽ എത്തി. തുടർന്നു മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള മന്ത്രിസഭാ യോഗം ചേരുന്ന കാബിനറ്റ് റൂമിലേക്ക്.

ആദ്യം കാബിനറ്റ് റൂമിൽ എത്തിയതു സീനിയർ മന്ത്രിയായ എ.കെ. ബാലനായിരുന്നു. തുടർന്നു കന്നിക്കാരനായ കെ.ടി. ജലീൽ. അവസാനം 6.20–ഓടെ മുഖ്യമന്ത്രി പിണറായി വിജയനും കാബിനറ്റ് റൂമിൽ കയറിയതോടെ മന്ത്രിസഭായോഗം തുടങ്ങി. ജിഷ വധക്കേസ് ചർച്ച ചെയ്യുന്നതിനിടയിൽ വനിത എഡിജിപിമാരെ വിളിച്ചുവരുത്തി. 7.35–നു മന്ത്രിസഭായോഗം അവസാനിച്ച ശേഷം തീരുമാനങ്ങൾ മാധ്യമ പ്രവർത്തകരെ അറിയിക്കാൻ മീഡിയാ റൂമിലേക്ക്.


സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി തകർച്ചയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇക്കാര്യം ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. മദ്യനയവും ചർച്ചയായില്ല.

തൃശൂർ പോലീസ് അക്കാദമിയിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കും. സാധാരണനിലയ്ക്ക് ഏതെങ്കിലും ഭക്ഷണം കഴിക്കരുത് എന്നു നിർദേശിക്കാൻ ഒരു ഉദ്യോഗസ്‌ഥനും അവകാശമില്ലെന്നു മുഖ്യമന്ത്രി പറ ഞ്ഞു.

പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രൈബ്യൂണൽ വിധിയും ഇന്നലെ മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.