ജുഡീഷൽ ആക്ടിവിസം അതിരു കടക്കരുതെന്നു നിയുക്‌ത സ്പീക്കർ
ജുഡീഷൽ ആക്ടിവിസം അതിരു കടക്കരുതെന്നു നിയുക്‌ത സ്പീക്കർ
Friday, May 27, 2016 12:30 PM IST
മലപ്പുറം: ജുഡീഷൽ ആക്ടിവിസം അതിരുകടക്കുമ്പോൾ ജനാധിപത്യത്തിന്റെ ഉന്നതിക്കു കോട്ടം തട്ടുമെന്നു നിയുക്‌ത സ്പീക്കർ പി ശ്രീരാമകൃഷണൻ. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങളിൽ അഭിപ്രായം പറയാൻ ജുഡീഷറിക്ക് അവകാശമുണ്ട്. കോടതിയിൽ ന്യായാധിപനെ ‘ലോർഡ്’ എന്ന് അഭിസംബോധന ചെയ്യുന്നതുപോലുള്ള കൊളോണിയൽ അവശിഷ്‌ടങ്ങൾ എല്ലാ രംഗങ്ങളിൽ നിന്നും ഉപേക്ഷിക്കണമെന്നാണ് അഭിപ്രായം.

നിയമസഭാ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അടിസ്‌ഥാന വിഷയങ്ങളിൽനിന്നു വ്യതിചലിച്ചുള്ള വിശകലനങ്ങളോടു യോജിക്കാനാവില്ല. വിശദമായ സംവാദങ്ങളാണു സഭയിൽ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


യാന്ത്രികമായ അച്ചടക്കത്തിലൂടെ സഭയെ നിയന്ത്രിക്കാനാവില്ല എല്ലാ അംഗങ്ങളുടെയും അവകാശങ്ങൾ പാലിക്കാൻ കഴിഞ്ഞാൽ സഭാനടത്തിപ്പ് സുഖകരമാകും.

സ്പീക്കറെ അഭിസംബോധന ചെയ്യുന്നതിന് ‘സർ’ അല്ലാതെ മറ്റേതെങ്കിലും വാക്ക് ഉപയോഗിക്കാമോ എന്നതു സംബന്ധിച്ച് അനുഭവ സമ്പന്നരും വിദഗ്ധരും ചർച്ച ചെയ്യട്ടെയെന്നു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.