തസ്തിക നിർണയം പൂർത്തിയായി; ഏറ്റവുമധികം അധ്യാപകർ പുറത്തായത് എറണാകുളത്ത്
Tuesday, May 31, 2016 12:52 PM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സകൂളുകളിൽ തസ്തിക നിർണയം പൂർത്തിയായപ്പോൾ ഏറ്റവും അധികം അധ്യാപകർ പുറത്തായത് എറണാകുളം ജില്ലയിൽ. 461 അധ്യാപകർ എറണാകുളത്ത് അധികമായുള്ളപ്പോൾ വയനാട് ജില്ലയിൽ മൂന്ന് അധ്യാപകർ മാത്രമാണ് അധികമായുള്ളത്. സംസ്‌ഥാനത്ത് മൊത്തം 3000 ൽ താഴെ അധ്യാപകരാണ് അധികമായുള്ളത്.

തസ്തിക നിർണയം പൂർത്തിയാക്കിയ 14 ജില്ലകളിൽ 11 ജില്ലകളിലെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭിച്ചു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലെ കണക്കുകൂടിയാണ് ഇനി ലഭിക്കാനുള്ളത്. ലഭിച്ച 11 ജില്ലകളിലായി 2,017 അധ്യാപകരാണ് അധികമായുള്ളത്. ഇനി കണക്കു ലഭിക്കാനുള്ള മൂന്നു ജില്ലകളിലെ കണക്കുകൾ കൂടി ലഭിച്ചാലും 3000 ൽ താഴെ അധ്യാപകർ മാത്രമേ അധികമായി ഉണ്ടാവുകയുള്ളൂവെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധികമായുള്ള അധ്യാപകരുടെ ലിസ്റ്റിൽ കൊല്ലം ജില്ലയാണ് രണ്ടാമതുളളത്. കൊല്ലത്ത് 309 അധ്യാപകർ അധികമായുണ്ട്. കണ്ണൂർ–273, ആലപ്പുഴ–221, കോഴിക്കോട്–216, കോട്ടയം–180, പത്തനംതിട്ട–153, പാലക്കാട്–127, കാസർഗോഡ്–21, ഇടുക്കി –21 അധ്യാപകരാണ് അധികമായുള്ളത്. എറണാകുളം, കൊല്ലം ജില്ലകളിൽ പുനർവിന്യാസത്തിനു മുൻപുള്ള കണക്കുകളാണ് നല്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.