സിസിടിവി കാമറകൾ സ്‌ഥാപിക്കാത്ത കോളജുകളിൽ ജൂലൈ ഒന്നു മുതൽ പരീക്ഷാ കേന്ദ്രം അനുവദിക്കില്ല
Tuesday, June 28, 2016 12:45 PM IST
കോട്ടയം: പരീക്ഷാ ഹാളുകളിൽ സിസിടിവി കാമറകൾ സ്‌ഥാപിക്കണമെന്ന കേരളാ ഹൈക്കോടതി നിർദേശം പാലിക്കാത്ത എംജി സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിൽ ജൂലൈ ഒന്നു മുതൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതല്ല. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് എല്ലാ അഫിലിയേറ്റഡ് കോളജുകളും പരീക്ഷാ ഹാളുകളിൽ ജൂലൈ ഒന്നിനു മുമ്പായി സിസിടിവി കാമറകൾ സ്‌ഥാപിച്ച്, വിവരം സർവകലാശാലയെ അറിയിക്കണമെന്നു നിർദേശിച്ചിരുന്നു. പരീക്ഷയിൽ ക്രമക്കേടുകൾ ഒഴിവാക്കാനും പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാനുമുള്ള നടപടികളുടെ ഭാഗമായിട്ടാണു പരീക്ഷാ ഹാളുകളിൽ നിരീക്ഷണ കാമറകൾ സ്‌ഥാപിക്കുവാൻ നിർദേശിച്ചത്.


എന്നാൽ, പല കോളജുകളും ഈ നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തി. ഈ സാഹചര്യത്തിൽ പരീക്ഷാ ഹാളുകളിൽ സിസിടിവി കാമറകൾ സ്‌ഥാപിച്ചു പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും വീഴ്ച വരുത്തുന്ന കോളജുകളിൽ ജൂലൈ ഒന്നു മുതൽ പരീക്ഷാ കേന്ദ്രം അനുവദിക്കാതിരിക്കാനും വേണ്ട നടപടികൾക്കായി പരീക്ഷാ കൺട്രോളറെ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ചുമതലപ്പെടുത്തി. സിസിടിവി കാമറകൾ സ്‌ഥാപിച്ച് പ്രവർത്തനക്ഷമമാക്കിയത് സംബന്ധിച്ച സാക്ഷ്യപത്രം കോളജുകൾ ലയമൃ11*ാഴൗ.മര.ശി എന്ന ഇ–മെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.