ഒമ്പതുകാരനു പരിക്കേറ്റ സംഭവം: നാട്ടുകാർ കട കത്തിച്ചു;വാഹനം അടിച്ചുതകർത്തു
ഒമ്പതുകാരനു പരിക്കേറ്റ സംഭവം: നാട്ടുകാർ കട കത്തിച്ചു;വാഹനം അടിച്ചുതകർത്തു
Tuesday, August 23, 2016 4:31 PM IST
അടിമാലി: നാലാംക്ലാസ് വിദ്യാർഥിക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾ കുറ്റക്കാരാണെന്നാരോപിച്ച് വിദ്യാർഥിയുടെ പിതാവിന്റെ കടയ്ക്കു നാട്ടുകാർ തീയിട്ടു. വാഹനം അടിച്ചുതകർത്തു. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ കൂമ്പൻപാറയിലാണ് സംഭവം. അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി കൂമ്പൻപാറ പഴമ്പിള്ളിൽ നസീറിന്റെ മകൻ നൗഫലിനാണ് (ഒമ്പത്) പരിക്കേറ്റത്.

നൗഫലിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 50 ഗ്രാം കഞ്ചാവുമായി നസീറിനെ(37) അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തിരുന്നു.

ഈ സംഭവത്തിൽ നസീറിനെ ജാമ്യത്തിലെടുക്കാൻ ഭാര്യ നാർകോട്ടിക് ഓഫീസിലെത്തി. ജാമ്യത്തിന് ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ആവശ്യമായിവന്നു. ഇത് എടുത്തുകൊണ്ടുവരാൻ നസീറിന്റെ ഭാര്യ വീട്ടിലേക്ക് ഒരു ടാക്സി ഓട്ടോ അയച്ചു. വീട്ടിലെത്തിയ ഓട്ടോഡ്രൈവർ പരിക്കുകളോടെ നിൽക്കുന്ന നൗഫലിനെയാണ് കണ്ടത്. മുഖത്തും ശരീരത്തും മുറിവും പൊളളലേറ്റപോലെ ചിലയിടത്ത് കുമിളകളും കണ്ടതോടെ കുട്ടിയോട് കാര്യംതിരക്കി.

തന്നെ കുരങ്ങ് ആക്രമിച്ചതാണെന്നും വേദന സഹിക്കാൻ കഴിയുന്നില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും കുട്ടി ഓട്ടോ ഡ്രൈവറോട് പറഞ്ഞു.


ഓട്ടോ ഡ്രൈവർ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയും വിവരം പറയുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി കുട്ടിയോട് വിവരം തിരക്കിയപ്പോൾ തന്നെ കുരങ്ങ് ആക്രമിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്.
<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ24ിമ്വലലൃബെേീൃല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കുട്ടിയുടെ പരിക്ക് സാരമുളളതാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും കോട്ടയത്തേക്ക് റഫർ ചെയ്തതായും ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ കുട്ടിയെ കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

ഇതിനിടെ, വിവരമറിഞ്ഞെത്തിയ നാട്ടുകാർ കുട്ടിയെ നസീറും ഭാര്യയും പീഡിപ്പിച്ചതാണെന്ന് ആരോപിച്ച് കൂമ്പൻപാറയിലെ നസീറിന്റെ പെട്ടിക്കട തീയിട്ട് നശിപ്പിക്കുകയും ഇവിടെക്കിടന്ന നസീറിന്റെ ഓട്ടോ അടിച്ചുതകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കുട്ടിയുടെ അമ്മയെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർക്കെതിരേ കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.