ഋഷിരാജ് സിംഗിന്റെ ഉപദേശം അനുസരിച്ച വിദ്യാർഥിക്കു സഹപാഠികളുടെ മർദനം
ഋഷിരാജ് സിംഗിന്റെ ഉപദേശം അനുസരിച്ച വിദ്യാർഥിക്കു സഹപാഠികളുടെ മർദനം
Tuesday, August 30, 2016 1:30 PM IST
കളമശേരി: സ്വന്തം വിദ്യാലയങ്ങളിലെ മയക്കുമരുന്നു കഞ്ചാവ് സംഘങ്ങളെക്കുറിച്ചു വിവരം നൽകണമെന്ന സംസ്‌ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ ഉപദേശം അക്ഷരംപ്രതി അനുസരിച്ച പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. നഗരത്തിലെ കേന്ദ്രീയ വിദ്യാലയത്തിലാണു സംഭവം. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാരോപിച്ചു നീതിക്കായി ഋഷിരാജ് സിംഗിനെ തന്നെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥിയും മാതാപിതാക്കളും.

ആലുവ മുപ്പത്തടം സ്വദേശിയായ മോഹൻദാസിന്റെ മകനെയാണ് പരാതിപ്പെട്ടതിന്റെ പേരിൽ വിദ്യാലയത്തിലെ മൈതാനത്തുവച്ച് ഒരു ഡസനോളം വിദ്യാർഥികൾ ചേർന്നു മർദിച്ചത്. സ്കൂൾ വിട്ടശേഷം എന്തോ പറയാനുണ്ടെന്ന വ്യാജേന മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് മർദിച്ചത്. വിദ്യാർഥിയുടെ തലയ്ക്കുപിന്നിലും ശരീരമാസകലവും മുറിവും ചതവുമുണ്ട്. മൂത്രതടസവുമുണ്ട്.


സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിയോട് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.