ന്യൂനപക്ഷ വിധവകൾക്കുള്ള ഭവനപദ്ധതി: അപേക്ഷാ തീയതി ഒക്ടോബർ 31 വരെ
Friday, September 23, 2016 12:45 PM IST
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിർമാണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇതു തിരിച്ചടയ്ക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം പേരിൽ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് ഭൂമി ഉണ്ടായിരിക്കണം. അപേക്ഷക കുടുംബ ത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎൽ കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കും പെൺകുട്ടികൾ മാത്രമുള്ളവർക്കും മുൻഗണന. സർക്കാർ/അർധസർക്കാർ സ്‌ഥാപനങ്ങളിൽ സ്‌ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകളും സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ മുമ്പ് ഭവന നിർമാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാഫോറം മുഖേന 2016–17 സാമ്പത്തിക വർഷം കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്‌ഥിര താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷിക്കണം.


അതതു ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, മുസ്്ലിം യുവജനതയ്ക്കുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളിലും<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ാശിീൃശ്യേംലഹ ളമൃല.സലൃമഹമ.ഴീ്.ശി എന്ന വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.