വാതക പൈപ്പ്ലൈനിനു ഭൂമി നിഷേധിക്കുന്ന സമീപനം ശരിയല്ലെന്ന്
Monday, September 26, 2016 12:29 PM IST
തിരുവനന്തപുരം: കൊച്ചി– കൂറ്റനാട്– മംഗലാപുരം– ബംഗളുരു ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനു സംസ്‌ഥാനത്തെ ചില പഞ്ചായത്തുകൾ അനുമതി നിഷേധിക്കുന്ന സമീപനം ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ സമീപനം സ്വീകരിക്കുന്ന പഞ്ചായത്തുകളുടെ നടപടിയിൽ സർക്കാർ ഇടപെടലുണ്ടാകുമെന്നും എസ്. ശർമ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായി പ്രദേശിക ഭരണകൂടങ്ങളുടെ ചില അനുമതിയും ആവശ്യമാണ്. അനുമതി നൽകാതെ പദ്ധതി തടസപ്പെടുത്താനാണു ചില പഞ്ചായത്ത് ഭരണസമിതികൾ ശ്രമിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെ പരമാവധി ഒഴിവാക്കിയാണു പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടാംവാരം പുനരാരംഭിക്കും. പ്രരംഭഘട്ട സർവേകൾ ഗെയിൽ പൂർത്തിയാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിർത്തിവച്ചിരുന്ന സർവേ നടപടികൾ പുനരാരംഭിക്കും.


പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനുള്ള കരാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായുള്ള 26 സ്റ്റേഷനുകളിൽ 18 എണ്ണം നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ബാക്കി എട്ടെണ്ണത്തിന്റെ നടപടിക്രമങ്ങൾ നടന്നുവരുന്നു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ ജനങ്ങൾക്കായുള്ള കോർപറേറ്റ് സൊസൈറ്റി ഫണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾ ഗെയിൽ അധികൃതരുമായി നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസൻസില്ലാത്തതും ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരവുമായ മരുന്നുകൾ കൊണ്ടുവന്നു സംസ്‌ഥാനത്തു വിൽക്കുന്നതു തടയാൻ കർശനമായ സംവിധാനങ്ങൾ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.