ടിപ്പർ അപകടം: 179 പേർ മരിച്ചെന്നു മുഖ്യമന്ത്രി
ടിപ്പർ അപകടം: 179 പേർ മരിച്ചെന്നു മുഖ്യമന്ത്രി
Friday, October 21, 2016 1:52 PM IST
തിരുവനന്തപുരം: ടിപ്പർ മുതലായ ചരക്കുവാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങളിൽ കഴിഞ്ഞ നാലു മാസത്തിനുളളിൽ 179 പേർ മരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം തകരാറിലായതുമൂലമുണ്ടായ 12,64,296 രൂപ കെൽട്രോണിൽ നിന്ന് ഈടാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

പ്രതിദിനം ഓൺലൈൻ സംവിധാനത്തിലൂടെ 4500 ലധികം ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇതുവഴി 16–20 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 1246.71 ഹെക്ടർ വനഭൂമി എസ്റ്റേറ്റ് ഉടമകളും വ്യക്‌തികളും കൈയേറിയതായി മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു.


നോർത്തേൺ സർക്കിളിൽ 881.18 ഹെക്ടറാണ് കൈയേറിയത്. ഇതിൽ 870 ഹെക്ടർ വനഭൂമി തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് എം.എം. മണി, ജയിംസ് മാത്യു, ബി.ഡി. ദേവസി, വി. അബ്ദുൾ റഹ്മാൻ എന്നിവരെ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.