പണം തട്ടിയെടുത്ത കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായതായി സൂചന
Wednesday, November 30, 2016 3:41 PM IST
ചേർത്തല: കള്ളപ്പണം കൈമാറുന്നതിനിടെ മർദിച്ചു പണം തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ കൂടി പൊലീസ് പിടിയിലായതായി സൂചന. പ്രദേശവാസികളായ രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ ഇത് പൊലീസ് സ്‌ഥിരീകരിച്ചിട്ടില്ല. അതേസമയം നേരത്തെ പിടിയിലായ നാലു പ്രതികളെ കണിച്ചുകുളങ്ങര മാർക്കറ്റിന് സമീപം അക്രമം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കഞ്ഞിക്കുഴി എസ്എൻ പുരം നികർത്തിൽ വീട്ടിൽ കെ. ദീപു(21), വനസ്വർഗം പള്ളിക്കു സമീപം വനസ്വർഗം വെളി വീട്ടിൽ ടി. ടിൻസോ(23), കണിച്ചുകുളങ്ങര തളിയനാട്ട് വീട്ടിൽ എ. അമൽജിത്(21), ചേർത്തല തെക്ക് കമ്പിയകത്ത് വീട്ടിൽ എസ്. സന്ദു(21) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.


കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹാവശ്യത്തിന് പണം ആവശ്യമുണ്ടെന്നും പുതിയ ആറരലക്ഷം രൂപ നൽകിയാൽ പകരം അസാധുവായ ഏഴര ലക്ഷം രൂപ നൽകാമെന്ന വ്യവസ്‌ഥയിൽ പണവുമായി എത്തിയ മണ്ണഞ്ചേരി സ്വദേശി രജീഷിനെയും സുഹൃത്ത് ബോബസിനെയും ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.