വ്യാജസർട്ടിഫിക്കറ്റ് : പ്രതിക്കു രണ്ടു വർഷം കഠിനതടവ്
Thursday, December 1, 2016 3:47 PM IST
കൊച്ചി: വാട്ടർ അഥോറിറ്റി ഉദ്യോഗസ്‌ഥരുടെ സീലുകൾ വ്യാജമായി ഉണ്ടാക്കി പൊതുജനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയ കേസിൽ പ്രതിക്ക് രണ്ടു വർഷം കഠിനതടവും 2500 രൂപ പിഴയും ശിക്ഷ. വാട്ടർ അഥോറിറ്റി കൊച്ചി സബ് ഡിവിഷൻ രണ്ടിലെ ഉദ്യോഗസ്‌ഥരായ അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസി.എൻജിനീയറുടെയും പേരിലുള്ള വ്യാജ സീൽ ഉണ്ടാക്കിയ വാഴക്കാല ചെറുവുറ്റ പുഴക്കര താനിപ്പിള്ളി വീട്ടിൽ അഗസ്റ്റിനെ(71)യാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.


2002 ലാണ് പ്രതി വ്യാജ സീലുകൾ ഉണ്ടാക്കുകയും വ്യാജമായി ഉണ്ടാക്കിയ വാട്ടർ മീറ്റർ സർട്ടിഫിക്കറ്റ് സീൽ ചെയ്ത് നൽകി പൊതുജനങ്ങളിൽനിന്ന് പണം വാങ്ങുകയും ചെയ്തത്. മൂന്നു വകുപ്പുകളിലായി രണ്ടര വർഷം തടവാണ് വിധിച്ചിട്ടുള്ളതെങ്കിലും ശിക്ഷ ഒരുമിച്ച് രണ്ട് വർഷം അനുഭവിച്ചാൽ മതിയാവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.