ആദിവാസിഭൂമി തട്ടിയെടുത്തെന്ന കേസ്: ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു ഹൈക്കോടതി
ആദിവാസിഭൂമി തട്ടിയെടുത്തെന്ന കേസ്: ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു ഹൈക്കോടതി
Thursday, December 1, 2016 3:58 PM IST
കൊച്ചി: കൊട്ടക്കാമ്പൂരിൽ ആദിവാ സി ഭൂമി തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം സംബന്ധിച്ചു വിശദ മായ റിപ്പോർട്ട് ഒരുമാസത്തിനുള്ളി ൽ നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ജോയ്സ് ജോർജ് എം.പിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ കേസിൽ രേഖകളുടെ ആധികാരികത ഉറപ്പു വരുത്താൻ നടത്തിയ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇതോടൊപ്പം നൽകാനും നിർദേശിച്ചിട്ടുണ്ട്.

കൊട്ടക്കാമ്പൂരിൽ ആദിവാസികളുടെ ഭൂമി കൈയേറിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടുമ്പുഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


എന്നാൽ, തന്റെയോ ബന്ധുക്കളുടെയോ വാദം കേൾക്കാതെയാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ജോയ്സ് ജോർജ് എം പിയുടെ സഹോദരൻ ജോർജി ജോർജ് അപ്പീൽ നൽകി. ഇതു ശരിവച്ച ഡിവിഷൻ ബെഞ്ച് കേസിലെ സിം ഗിൾബെഞ്ചിന്റെ നിരീക്ഷണങ്ങൾ റദ്ദാക്കി ഹർജി വീണ്ടും പരിഗണി ക്കാൻ തിരിച്ചു വിട്ടു.

ഇതിനിടെ തങ്ങൾക്കെതിരേ അനാവശ്യമായ പരാതിയിൽ കേ സെടുത്തെന്ന് ചൂണ്ടിക്കാട്ടി ജോർജി ജോർജും ഹർജി നൽകി. ഇവ രണ്ടും പരിഗണിച്ചാണ് റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകാൻ ഹൈക്കോടതി ഇപ്പോൾ നിർദേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.