സത്താർ ഐലൻഡ്: നിയമതർക്കം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി
സത്താർ ഐലൻഡ്: നിയമതർക്കം വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി
Monday, December 5, 2016 4:29 PM IST
കൊച്ചി: പറവൂരിലെ സത്താർ ഐലൻഡ് വില്പനയിലെ നിയമ തർക്കങ്ങൾ വഖഫ് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നേരത്തേ ഈ കേസിൽ വഖഫ് ബോർഡിനെ ഒഴിവാക്കിയാണ് ട്രൈബ്യൂണൽ തീർപ്പുണ്ടാക്കിയത്. ഇതിനെതിരേ വഖഫ് ബോർഡ് നൽകിയ റിവിഷൻ ഹർജി ഉൾപ്പെടെയുള്ളവ പരിഗണിച്ചാണ് ഹൈക്കോടതി കേസ് വീണ്ടും ട്രൈബ്യൂണലിനു വിട്ടത്.

1924ലാണ് അബ്ദുൾ സത്താർ ഹാജി മൂസ തന്റെ പേരിലുള്ള സ്‌ഥലം വഖഫ് ഭൂമിയാക്കി മാറ്റിയത്. പിന്നീട് ഈ സ്വത്തിലെ ബി പട്ടികയിൽ ഉൾപ്പെട്ട സത്താർ ഐലൻഡ് വിൽക്കാൻ വഖഫ് ബോർഡ് അനുമതി നൽകിയിരുന്നു. ഇതിനുള്ള കരാറും ഉണ്ടാക്കി. എന്നാൽ വഖഫ് ബോർഡിന്റെ ചെയർമാൻ മാറിയതോടെ വില്പനയ്ക്കുള്ള അനുമതി നിഷേധിച്ചു. തുടർന്ന് ഭൂമി വാങ്ങാൻ തയാറായവർ വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ വഖഫ് ബോർഡിനെ ഒഴിവാക്കി ഒത്തു തീർപ്പുമുണ്ടാക്കി. ഇതിനെയാണ് വഖഫ് ബോർഡ് റിവിഷൻ ഹർജിയിൽ ചോദ്യം ചെയ്തത്.


ഇതിനിടെ വിൽപ്പത്രമനുസരിച്ച് സത്താർ ഐലൻഡിലെ ഭൂമി പൂർണ വഖഫ് അല്ലെന്നും സത്താർ ഹാജി മൂസയുടെ പിൻഗാമികളായ തങ്ങളാണ് ഭൂമിയുടെ ഗുണഭോക്‌താക്കളെന്നും ചൂണ്ടിക്കാട്ടി പിൻതലമുറക്കാരി ഷംഷാദും ഹൈക്കോടതിയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.