ഛർദിയെത്തുടർന്നു ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു
ഛർദിയെത്തുടർന്നു ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു
Tuesday, December 6, 2016 3:29 PM IST
ഉപ്പുതറ: ഛർദിയെത്തുടർന്നു ചികിത്സയിലായിരുന്ന ആറാംക്ലാസ് വിദ്യാർഥിനി മരിച്ചു. മേരികുളം സെന്റ് മേരീസ് യുപി സ്കൂൾ വിദ്യാർഥിനി അയ്യപ്പൻകോവിൽ ആനക്കുഴി വലിയവീട്ടിൽ ശശാങ്കന്റെ മകൾ ചന്ദന എസ്. നായർ (11) ആണ് മരിച്ചത്. സഹോദരൻ വിശാഖിനും ഛർദിയുണ്ടായതിനാൽ ഭക്ഷ്യവിഷബാധയാണോ എന്ന സംശയം വർധിച്ചു. വിശാഖനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടീ റസ്ക് കഴിച്ചശേഷമാണ് ചന്ദന തിങ്കളാഴ്ച സ്കൂളിൽ പോയത്. ദേഹാസ്വാസ്‌ഥ്യവും ഛർദിയുമുണ്ടായതോടെ പിതാവിനെ വിളിച്ചുവരുത്തിയശേഷം മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയിൽ നാലഞ്ചുതവണ ഛർദിക്കുകയും സ്‌ഥിതി വഷളാകുകയും ചെയ്തതോടെ ഇന്നലെ രാവിലെ വിദഗ്ധ ചികിത്സയ്ക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരണം സംഭവിച്ചു.


ഈസമയം വിശാഖിനും ദേഹാസ്വാസ്‌ഥ്യവും ഛർദിയും ഉണ്ടായതിനാലാണ് ഭക്ഷ്യവിഷബാധയാണെന്ന സംശയം ബലപ്പെട്ടത്. വിശാഖും ടീ റസ്ക് കഴിച്ചിരുന്നു.

തുടർന്നു ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. ഉപ്പുതറ പോലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. മാതാവ്: അമ്പിളി (സൗദി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.