അഞ്ചേരി ബേബി വധം: വിധി 24ലേക്കു മാറ്റി
Friday, December 9, 2016 4:22 PM IST
മുട്ടം: വാദം പൂർത്തിയായ അഞ്ചേരി ബേബി വധക്കേസിന്റെ വിധി 24ലേക്കു മാറ്റിവച്ചു. യൂത്ത് കോൺഗ്രസ് നേതാവ് അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസിൽ തുടർച്ചയായി രണ്ടുതവണ ഹാജരാകാത്തതിന്റെ പേരിൽ എം.എം. മണിയെ കോടതി താക്കീതു ചെയ്തിരുന്നു. ഇതേത്തുടർന്ന് കേസിലെ രണ്ടാം പ്രതിയായ ഇദ്ദേഹം വൈദ്യുതിമന്ത്രിയായി ചുമതലയേറ്റ ശേഷം കഴിഞ്ഞ 26നു കോടതിയിൽ ഹാജരായി.

സ്പെഷൽ പ്രോസിക്യൂട്ടറായ സിബി ചേനപ്പാടിയുടെ തുടർവാദവും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എ.കെ. ദാമോദരൻ, കുഞ്ഞപ്പനാശാൻ, വി.എം. ജോസഫ് എന്നിവരെ കൂടി പ്രതിചേർക്കണമെന്നുള്ള വാദവും പൂർത്തിയായി ഇന്നലെ വിധി പറയാനായി മാറ്റിവച്ചിരുന്നു. ഒന്നാം പ്രതി പാമ്പുപാറ കുട്ടൻ എന്നു വിളിക്കുന്ന കുട്ടപ്പൻ, രണ്ടാം പ്രതി എം.എം.മണി, മൂന്നാം പ്രതി ഒ.ജി. മദനൻ, നാലാം പ്രതി പരേതനായ വർക്കി ഏബ്രഹാം എന്നിവരാണു കേസിൽ നിലവിലെ പ്രതികൾ.


ഇതേ കേസിൽ പ്രതികളായിരുന്നവരെ വെറുതെ വിട്ടതിനാൽ കേസ് നിലനിൽക്കില്ലെന്ന വാദം മണിയുടെ അഭിഭാഷകർ ഉന്നയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.