പാന്പാടി കോളജിലെ പീഡനം: വിദ്യാർഥി രാഷ്‌ട്രീയം ഇല്ലാത്തതിന്‍റെ ഫലമെന്ന് കെഎസ് യു
Wednesday, January 11, 2017 2:54 PM IST
കോഴിക്കോട്: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവുകളുണ്ടായിട്ടും തുടർ നടപടികളിലേക്ക് നീങ്ങാതെ സർക്കാർ മാനേജ്മെന്‍റുകളെ സഹായിക്കുകയാണെന്ന്് കെ‌എസ്‌യ‌ു ആരോപിച്ചു.

സ്വാശ്രയഫീസ് പ്രശ്നത്തിൽ യുഡിഎഫ് നടത്തിയ സമരത്തെ പൊളിച്ചടുക്കാൻ സഹായിച്ച മാനേജ്മെന്‍റുകളെ സർക്കാർ തിരിച്ചു സഹായിക്കുകയാണെന്നും കെ‌എ‌സ്‌യ‌ു‌ സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോയ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഠനത്തിലും പഠനേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച മിടുക്കനായ ഒരു വിദ്യാർത്ഥിയെ മുൻവൈരാഗ്യത്തിന്‍റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം വ്യക്തമാണ്. സംസ്ഥാന സ്വാശ്രയ മെഡിക്കൽ കോളജ് അസോസിയേഷന്‍റെ പ്രസിഡന്‍റ് മാനേജരായിരിക്കുന്ന പാന്പാടി നെഹ്റു കോളജിന് സ്വാധീനം ഉപയോഗിച്ച് ഈ കേസ് തേച്ചുമായ്ച്ചു കളയാൻ എളുപ്പമാണ്.


മാനേജ്മെന്‍റ് അടിച്ചേൽപ്പിക്കുന്ന പീഡനങ്ങളിൽ പലതും പുറംലോകം അറിയാതെ പോകുന്നതിന്‍റെ പ്രധാന കാരണം വിദ്യാർഥി രാഷ്‌ട്രീയം ഇത്തരം കാന്പസുകളിൽ നിന്ന് എടുത്തുകളഞ്ഞതാണെന്നും ഈ വിഷയത്തിൽ സംസ്ഥാന വ്യപകമായി കെ‌എസ‌്‌യ‌ു ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജോയ് അറിയിച്ചു.

ജിഷ്ണുവിനെപ്പോ ലെ പ്രതികരിക്കാൻ ശ്രമിക്കുന്നവരെ മാനസിക സമ്മർദം വഴി ഇല്ലാതാക്കുകയാണ് മാനേജ്മെന്‍റുകൾ സ്വീകരിക്കുന്ന വഴി.സ്വാശ്രയ കോളജുകൾക്ക് മൂക്കുകയർ ഇടുന്ന കാര്യത്തിൽ മാറിമാറി വന്ന എല്ലാ സർക്കാരും പരാജയപ്പെടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.