ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കുന്ന ഏജൻസികൾക്കെതിരേ മുന്നറിയിപ്പ്
Wednesday, January 11, 2017 3:31 PM IST
തേഞ്ഞിപ്പലം: കേന്ദ്ര സർക്കാരിനു കീഴിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾചറൽ റിസർച്ച് സ്ഥാപനങ്ങളിലും ജോലിയും ഗവേഷണ അവസരവും വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ വഞ്ചിക്കാൻ ചില അനധികൃത ഏജൻസികൾ നടത്തുന്ന ശ്രമങ്ങളെ തടയാൻ അധികൃതരുടെ മുന്നറിയിപ്പ്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പ്രാദേശിക, ഗവേഷണ കേന്ദ്രങ്ങളിൽ നിയമനത്തിനും ഇന്‍റർവ്യൂവിനുമായി ചില അനധികൃത ഏജൻസികൾ ഉദ്യോഗാർഥികൾക്ക് കത്തുകൾ അയച്ചഴ തട്ടിപ്പു നടത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെുടർന്നാണു സിഎംഎഫ്ആർഐ അധികൃതർ മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾചറൽ റിസർച്ച് സ്ഥാപനങ്ങളുടെയോ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയോ അറിവോടെയല്ല ഇത്തരം നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്യോഗാർഥികൾ തട്ടിപ്പ് തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സ്ഥാപനങ്ങളിൽ സ്ഥിരം ഒഴിവുകളുള്ളതായി എവിടെയും ഒൗദ്യോഗികമായി അറിയിപ്പോ പരസ്യമോ നൽകിയിട്ടില്ല. ഏതെങ്കിലും വ്യക്തിയോ ഏജൻസികളോ വ്യാജ രേഖകൾ ഉണ്ടാക്കി ഇത്തരത്തിൽ പ്രവർത്തിച്ചാൽ അത് തീർത്തും നിയമവിരുദ്ധവും കുറ്റകൃത്യവുമാണെന്നും തട്ടിപ്പുകാരെ തിരിച്ചറിഞ്ഞാലുടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.


ഏതെങ്കിലും ഉദ്യോഗാർഥികൾക്ക് ഈ സ്ഥാപനങ്ങളുടെ പേരിൽ ഇന്‍റർവ്യൂവിനോ നിയമനത്തിനോ അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്നും www.cmfri.org.in വെബ്സൈറ്റിൽ പരിശോധിക്കണമെന്നുമാണ് മുന്നറിയിപ്പ്. നിയമനത്തിനായി ഏജൻസികൾക്കോ വ്യക്തികൾക്കോ പണം നൽകി വഞ്ചിതരാകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജോലി തേടി നടക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിനു അഭ്യസ്തവിദ്യരിൽ പലരും തട്ടിപ്പിനു ഇരയായ സാഹചര്യത്തിലും കൂടുതൽ പേർ ചതിക്കുഴിയിൽ വീഴാതിരിക്കാനുമാണ് ഉന്നത അധികൃതരുടെ ഇടപെടൽ. ഉദ്യോഗാർഥികളെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.