തിരുവാഭരണ ഘോഷയാത്ര ഇന്നു പുറപ്പെടും
തിരുവാഭരണ ഘോഷയാത്ര ഇന്നു പുറപ്പെടും
Wednesday, January 11, 2017 3:31 PM IST
പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിനു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും.

14നാണ് മകരവിളക്ക്. പന്തളം വലിയ തമ്പുരാൻ രേവതിനാൾ പി.രാമവർമരാജയുടെ പ്രതിനിധിയായി കൊട്ടാരം നിർവാഹകസംഘം പ്രസിഡന്‍റ് കൂടിയായ പി.ജി.ശശികുമാരവർമ ഘോഷയാത്രയ്ക്കൊപ്പമുണ്ടാകും. പുലർച്ചെ 4.30ന് തിരുവാഭരണങ്ങൾ ശ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്നു വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 വരെ ഭക്തർക്കു തിരുവാഭരണം ദർശിക്കാം.

12.55ന് രാജപ്രതിനിധി ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങി പല്ലക്കിലേറി യാത്ര തുടങ്ങും. ഉച്ചയ്ക്ക് ഒന്നിനു തിരുവാഭരണങ്ങൾ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും. 30 അംഗ സായുധ സേന സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും. കുളനട, ആറന്മുള വഴി ഇന്നു രാത്രി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര അവിടെ വിശ്രമിക്കും. നാളെ പുലർച്ചെ അയിരൂരിൽ നിന്നാരംഭിച്ചു പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രയ്ക്ക് വിശ്രമം ളാഹയിലാണ്.


14ന് ഘോഷയാത്ര പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്നു വൈകുന്നേരത്തോടെ ശബരിമലയിലെത്തും. പരമ്പരാഗത പാതയിലൂടെയുള്ള ഘോഷയാത്രയെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തർ കാൽനടയായി അനുഗമിക്കും.

ശരംകുത്തിയിൽനിന്നു ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ തിരുവാഭരണ പേടകങ്ങൾ പതിനെട്ടാംപടി കയറി ശ്രീകോവിലിനു മുമ്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധനയ്ക്കായി നടതുറക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.

ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലാണു വിശ്രമിക്കുന്നത്. മൂന്നാം ദിവസം അദ്ദേഹം സന്നിധാനത്തെത്തും. പിന്നീടു ശബരിലയിൽ നടക്കുന്ന കളഭവും മാളികപ്പുറത്തു കുരുതിയും കഴിഞ്ഞ്, 20നു രാവിലെ ശബരിമല ക്ഷേത്രനട അടച്ചു തിരുവാഭരണങ്ങളുമായി പന്തളത്തേക്കു മടങ്ങും. ശബരിമല തീർഥാടനകാലത്തിനും ഇതോടെ സമാപനമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.