സോളാർ: മുൻ ഡിജിപിക്കു‌ നോട്ടീസ്
Wednesday, January 11, 2017 3:31 PM IST
കൊച്ചി: മുൻ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു നോട്ടീസ് അയയ്ക്കാൻ സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ തീരുമാനിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി. രാജേന്ദ്രൻ നൽകിയ ഹർജിയിൽ കമ്മീഷൻ എൻക്വയറി നിയമത്തിലെ എട്ട് ബി വകുപ്പ് പ്രകാരമുള്ള നോട്ടീസ് അയയ്ക്കാനാണു തീരുമാനം.

കമ്മീഷനിൽ ഏതെങ്കിലുമൊരു വ്യക്തിക്കെതിരേ പരമാർശമുണ്ടായാൽ അക്കാര്യം വിശദീകരിക്കാൻ വ്യക്തിക്ക് ഈ വകുപ്പനുസരിച്ച് അവസരം ലഭിക്കും. സോളാർ കേസുകളുടെ അന്വേഷണം അട്ടിമറിച്ചതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എഡിജിപി എ. ഹേമചന്ദ്രൻ എന്നിവർക്കൊപ്പം മുൻഡിജിപിക്കും പങ്കുണ്ടെന്നാണു ലോയേഴ്സ് യൂണിയൻ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം.

മുൻ ഐജി കെ. പത്മകുമാറിനെതിരേ സരിത എസ്. നായർ ഗൗരവമുള്ള പരാതി ഡിജിപിക്ക് നൽകിയിട്ടും അതന്വേഷിക്കാനേൽപിച്ചത് ഐജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനെയാണ്. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തുവെന്ന സരിതയുടെ പരാതിയിൽ രണ്ടു വർഷമായി നടപടിയുണ്ടായിട്ടില്ല. പ്രത്യേകാന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരാകട്ടെ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.പി തങ്കച്ചൻ, കെ.എസ്. വാസുദേവശർമ എന്നിവരുടെ മണ്ഡലങ്ങളിലെ ക്രമസമാധാനച്ചുമതലയുള്ളവരായിരുന്നു. ഇവരെ അന്വേഷണസംഘത്തിൽ നിയോഗിച്ചത് കേസ് അട്ടിമറിക്കാനാണെന്നും ഹർജിയിൽ ആരോപിച്ചു.


2012 ഏപ്രിൽ മുതൽ 2013 മാർച്ച്വരെ ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന വേണുഗോപാലിനെ കമ്മീഷൻ ഇന്നലെ വിസ്തരിച്ചു. ആറൻമുള സ്വദേശി ബാബുരാജിന്‍റെ ഭാര്യ രത്നമ്മയുടെ പേരിലുള്ള വസ്തു അടിയന്തരമായി അളന്നുകൊടുക്കാനുള്ള അപേക്ഷ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശുപാർശ കത്തും ഒപ്പും സഹിതം തനിക്കു ലഭിച്ചിരുന്നുവെന്നു വേണുഗോപാൽ മൊഴി നൽകി. പിന്നീട് താനത് സർവേ സൂപ്രണ്ടിന് തുടർനടപടിക്കായി കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഈ അപേക്ഷ സരിതയുടെ കയ്യിൽ വന്നതെങ്ങനെയെന്നറിയില്ല. സരിതയെ നേരിട്ടു പരിചയമില്ല. പി.സി. വിഷ്ണുനാഥ് എംഎൽഎ മണ്ഡലത്തിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുന്നതിനു പ്രാദേശിക വികസന ഫണ്ടിൽനിന്നു തുകയനുവദിക്കാൻ ശുപാർശകത്ത് നല്കിയിരുന്നു. അതിനുള്ള പ്രോജക്ട് റിപ്പോർട്ടും ലഭിച്ചിരുന്നു. എന്നാൽ തുടർനടപടിയുണ്ടായില്ലെന്നും വേണുഗോപാൽ മൊഴി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.