ഏനാത്ത് പാലം: ബെയറിംഗ് തെന്നിമാറിയെന്നു പ്രാഥമിക നിഗമനം
ഏനാത്ത് പാലം: ബെയറിംഗ് തെന്നിമാറിയെന്നു പ്രാഥമിക നിഗമനം
Wednesday, January 11, 2017 3:31 PM IST
അടൂർ: എംസി റോഡിലെ ഏനാത്ത് പാലത്തിനുണ്ടായ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനിയർ പി.കെ. സതീശ്, ഡിസൈനർ ചീഫ് സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കൊട്ടാരക്കരനിന്ന് ഏനാത്തേക്കുള്ള ദിശയിൽ വലതുവശത്തെ രണ്ടാമത്തെയും മൂന്നാമത്തെയും സ്പാനുകൾ ബന്ധിപ്പിക്കുന്ന തൂണിനു മുകളിലാണു വിള്ളൽ കണ്ടതെന്നതിനാൽ ഈ ഭാഗത്തെ ബീമിനടിവശമാണു പ്രധാനമായും പരിശോധിച്ചത്. തൂണിൽ ബീം ഉറപ്പിച്ചിരിക്കുന്ന ഭാഗത്തെ എൻജിനിയറിംഗ് ബെയറിംഗിനുണ്ടായ തകരാറാണു വിള്ളലിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ.

ജാക്കി യൂണിറ്റുകൾ എത്തിച്ചു സ്പാൻ ഉയർത്തി പരിശോധന നടത്തും. മൂന്നു ബെയറിംഗുകൾ തെന്നിമാറിയിട്ടുണ്ടെന്നു പറയുന്നു. ഇതേത്തുടർന്ന് തൂണിനു നേരിയതോതിൽ ചരിവുണ്ടായിട്ടുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി റോഡിലെ ടാറിംഗ് ഇളക്കിമാറ്റിവരികയാണ്. എറണാകുളം സെയ്ഗുറോ ഫൗണ്ടേഷനാണു പാലം ഉയർത്തി തൂണിൽ ബെയറിംഗ് സ്ഥാപിക്കുന്ന ജോലി നടത്തേണ്ടത്. നാളെ സ്പാൻ ഉയർത്തിയേക്കും. നിലവിൽ മൂന്നു ജാക്കി യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. നാലു യൂണിറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ സ്പാൻ ഉയർത്താനാകൂ.

ആധുനിക സാങ്കേതിക വിദ്യയിൽ പൂർത്തീകരിച്ചിട്ടുള്ള പാലത്തിന്‍റെ തൂണിനു ബലക്ഷയം ഉണ്ടാകാനിടയില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ.

പണികൾ നടക്കുമ്പോൾ ഗതാഗതം ഒഴിവാക്കേണ്ടിവരും. തിരക്കേറിയ എംസി റോഡിൽ കൊട്ടാരക്കരയ്ക്കും അടൂരിനും മധ്യേയാണു തടസമുണ്ടായിരിക്കുന്നത്. എത്ര ദിവസത്തിനകം ഗതാഗതം പുനരാരംഭിക്കുമെന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ബെയറിംഗ് ജോലികൾ മാത്രമാണെങ്കിൽ നാലുദിവസം വേണ്ടിവരുമെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ആറേകാലോടെയാണു പാലത്തിലൂടെ ടാങ്കർ ലോറി കടന്നുപോയപ്പോൾ ഭയാകമായ ശബ്ദം കേട്ടത്. ഓടിയെത്തിയ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരാണു പാലത്തിന്‍റെ പൊട്ടലും കൈവരിയുടെ തകർച്ചയും കണ്ടത്. ഉടൻതന്നെ പോലീസിലും പൊതുമരാമത്ത് ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു. മന്ത്രിമാരായ ജി. സുധാകരൻ, വി.എസ്. സുനിൽ കുമാർ, എംഎൽഎമാരായ ചിറ്റയം ഗോപകുമാർ, ഐഷാപോറ്റി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഇന്നലെ മന്ത്രി മാത്യു ടി. തോമസ്, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. പത്തനംതിട്ട, കൊല്ലം കളക്ടർമാരും സ്ഥലത്തെത്തിയിരുന്നു.
പാലത്തിലെ തകരാറിനേത്തുടർന്ന് ഇന്നലെ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ അടൂരിൽനിന്നും കൊട്ടാരക്കര - പുത്തൂർമുക്കിൽനിന്നുമായി വഴിതിരിച്ചുവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.