സംസ്ഥാന സ്കൂൾ കലോത്‌സവത്തിന് ഇനി രണ്ടു നാൾ; ഘോഷയാത്രയിൽ 5,000 പേർ
സംസ്ഥാന സ്കൂൾ കലോത്‌സവത്തിന് ഇനി രണ്ടു നാൾ; ഘോഷയാത്രയിൽ 5,000 പേർ
Friday, January 13, 2017 4:07 PM IST
കണ്ണൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയ്ക്കു തുടക്കം കുറിച്ചു 16 ന് നടക്കുന്ന ഘോഷയാത്രയിൽ 5000 ത്തിലധികം കലാപ്രതിഭകൾ അണിനിരക്കും. ജില്ലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് ഫ്ളോട്ടുകളും കലാ-സാംസ്കാരിക പരിപാടികളും ഘോഷയാത്രയ്ക്കു മാറ്റുകൂട്ടും. ഉച്ചകഴിഞ്ഞ് 2.30 ന് സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഐജി ദിനേന്ദ്ര കശ്യപും പിന്നണിഗായിക സയനോര ഫിലിപ്പും ചേർന്നു ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്കായി വിപുലമായ ഒരുക്കങ്ങളാണു ഘോഷയാത്രാ കമ്മിറ്റി നടത്തിയിട്ടുള്ളത്. രജിസ്ട്രേഷൻ രാവിലെ 11 ന് ആരംഭിക്കും. ഓരോ സ്കൂളും പ്രത്യേക ബാനറിനു പിന്നിൽ അവതരണക്രമം പാലിച്ച് അണിനിരക്കും.

ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിക്കാത്ത ഫ്ളോട്ടുകൾക്ക് അവതരണാനുമതി നൽകില്ലെന്നു കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ചെയർമാൻ ഒ.കെ. വിനീഷ്, കണ്‍വീനർ കെ.കെ. സുബൈർ, ജോയിന്‍റ് കണ്‍വീനർമാരായ എം. ഉണ്ണികൃഷ്ണൻ, കെ. ഹസൻ കോയ, കെ. ജയരാജൻ, വൈസ് ചെയർമാൻ പി.വി. വത്സൻ എന്നിവർ പ്രസംഗിചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കൈപ്പുസ്തകം പ്രകാശനവും ഇന്നു രാവിലെ 11 ന് കണ്ണൂർ ഗവൺമെന്‍റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ നടക്കും.


സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിനു നൽകി മേയർ ഇ.പി. ലത കൈപ്പുസ്തകം പ്രകാശനം ചെയ്യും. തിരിച്ചറിയൽ കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിർവഹിക്കും.
സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനു ഹരിത വോളണ്ടിയർമാർക്കു പരിശീലനം നൽകി. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനക്ലാസ് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ബിആർസി, ടിടിസി, എൻഎസ്എസ്, സൗഹൃദ ക്ലബ് അംഗങ്ങൾ എന്നിങ്ങനെ 140 കുട്ടികളാണു കലോത്സവ നഗരിയിൽ ഹരിത വോളണ്ടിയർമാരായി സേവനം ചെയ്യുക.
വേദിയിലും പരിസരത്തും പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നതു നിയന്ത്രിക്കുകയാണു ഹരിത വോളണ്ടിയർമാരുടെ പ്രധാന ചുമതല. വോളണ്ടിയർമാർക്കു പ്രത്യേക യൂണിഫോം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.