ആന പ്രസവിച്ചു, കൂട്ടിനെത്തിയ ആനകൾ നാടു വിറപ്പിച്ചു
ആന പ്രസവിച്ചു, കൂട്ടിനെത്തിയ   ആനകൾ നാടു വിറപ്പിച്ചു
Friday, January 13, 2017 4:07 PM IST
രാജാക്കാട്: പ്രസവിച്ചുകിടക്കുന്ന ആനയ്ക്കു കൂട്ടിനെത്തിയ ആനകൾ ആനയിറങ്കൽ മേഖലയിൽ കനത്ത നാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ പന്ത്രണ്ട് കാട്ടാനകൾ ആനയിറങ്കലിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഏക്കർ കണക്കിനു കൃഷിയിടവും വീടുകളും നശിപ്പിച്ചു.

ആനയിറങ്കൽ സ്വദേശി തിരുവേലിന്‍റെ വീടു പൂർണമായും തകർത്തു. തിരുവേലും ഭാര്യ ശാലിനിയും മക്കളും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം വരുന്ന ബഹളംകേട്ടു മക്കളെയുംകൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു.

വീടിനു സമീപത്തായി തൊഴുത്തിൽ കെട്ടിയിരുന്ന വളർത്തുമൃഗങ്ങളെ കാട്ടാനകൾ ഉപദ്രവിക്കുകയും ചിലതിന്‍റെ കാലുകൾ ചവിട്ടി ഒടിക്കുകയും ചെയ്തു. സമീപവാസി പടയാട്ടിൽ സാജുവിന്‍റെ വീട് ഭാഗികമായി തകർത്തു. വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളിയായ തമിഴ്നാട് സ്വദേശി കെ. കുട്ടിയുടെ ദേഹത്തു കരിങ്കൽഭിത്തി വീണു. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുന്നതിനിടെ തട്ടിവീണു ഗുരുതരമായി പരിക്കേറ്റു. ബഹളംകേട്ട് ഓടിക്കൂടിയ സമിപവാസികൾ ഇയാളെ നെടുങ്കണ്ടം ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നു തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഏക്കർകണക്കിന് ഏലംകൃഷിആനകൾ നശിച്ചിട്ടുണ്ട്.


ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് വീടുകൾ സന്ദർശിച്ച് നഷ്‌ടപരിഹാരത്തുക നൽകാൻ നടപടിയെടുക്കുമെന്ന് അറിയിച്ചു. ബി ഡിവിഷൻ വിരിപ്പാറ മേഖലയിൽ കാട്ടാന പ്രസവിച്ചു കിടക്കുന്നതിനാലാണ് ആനകൾ തമ്പടിച്ചിരിക്കുന്നതെന്നു വനം വകുപ്പ് അറിയിച്ചു. പ്രസവിച്ചു കിടക്കുന്നതിനാൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ സാധിക്കില്ലെന്നും അതിനു ശ്രമിച്ചാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവയെ നിരീക്ഷിച്ചു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകാൻ ഗാർഡുമാരെ നിയമിക്കുമെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.