ഏനാത്ത് പാലം സുരക്ഷാ ഇടനാഴി പദ്ധതിയിൽപ്പടുത്തും
ഏനാത്ത് പാലം സുരക്ഷാ ഇടനാഴി        പദ്ധതിയിൽപ്പടുത്തും
Sunday, January 15, 2017 11:38 AM IST
അടൂർ: എംസി റോഡിൽ തകരാറിലായ ഏനാത്ത് പാലത്തിന്‍റെ പണികൾ കഴക്കൂട്ടം - അടൂർ എംസി റോഡ് മാതൃകാ സുരക്ഷാ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും. ഇതു സംബന്ധമായ അന്തിമ തീരുമാനം 19നു നടക്കുന്ന ചർച്ചയിൽ എടുക്കും.

കഴക്കൂട്ടം മുതൽ അടൂർ വരെയാണ് എംസി റോഡിൽ മാതൃകാ സുരക്ഷാ ഇടനാഴി പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. കഴക്കൂട്ടം - തൈക്കാട് ലിങ്ക് റോഡും ഇതിനുശേഷം അടൂർവരെ 78.65 കിലോമീറ്റർ എംസി റോഡുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11ന് പദ്ധതി മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു. 146 കോടി രൂപയുടെ പദ്ധതി 16 മാസംകൊണ്ടു പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവിലുള്ള റോഡ് നവീകരിച്ചു സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അപകടരഹിതമാക്കുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. ജംഗ്ഷനുകളുടെ നവീകരണം, അപകടാവസ്ഥയിലുള്ള കലുങ്കുകളുടെ പുതുക്കിപ്പണിയൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയിൽ ഏനാത്ത് പാലത്തിന്‍റെ ബലപ്പെടുത്തൽ ജോലികൾ കൂടി ഉൾപ്പെടുത്തിയാൽ സമയബന്ധിതമായി പൂർത്തീകരിക്കാമെന്നാണു പ്രതീക്ഷ.


പാലത്തിന്‍റെ സ്ഥിതിയെ സംബന്ധിച്ചു ചെന്നൈ ഐഐടി റിട്ടയേഡ് പ്രഫസർ ഡോ.അരവിന്ദ് 19നു മന്ത്രി ജി. സുധാകരനുമായി ചർച്ച നടത്തും. കല്ലടയാറിനു കുറുകെയുള്ള പാലത്തിൽ കുളക്കട ഭാഗത്തുനിന്നുള്ള രണ്ട്, മൂന്ന് തൂണുകൾക്കാണു ബലക്ഷയമുള്ളത്. തൂണുകൾ വളരെ അപകടകരമായ നിലയിലാണെന്നാണ് ഐഐടി പഠനസംഘത്തിന്‍റെ റിപ്പോർട്ട്. നദിയിൽനിന്നു മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച വീഡിയോ, ഫോട്ടോ ദൃശ്യങ്ങളിൽ തൂണുകളുടെ അപകടാവസ്ഥ വ്യക്തമാണ്.

ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തൂണുകൾ 10 മാസംകൊണ്ട് ബലപ്പെടുത്താനാകുമെന്ന് ഡോ.അരവിന്ദ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബലപ്പെടുത്തിയാൽ പാലത്തിന് 30 വർഷം കൂടി ആയുസുണ്ടാകും. പുതിയൊരു പാലത്തെക്കുറിച്ച് ആലോചിക്കുന്നതിലും ഭേദം തൂണുകൾ ബലപ്പെടുത്തിയെടുക്കുകയെന്നതാണെന്നാണ് ഡോ.അരവിന്ദിന്‍റെ അഭിപ്രായം. 93 വർഷം നിലനിന്ന ആദ്യത്തെ പാലം അപകടാവസ്ഥയിലായതോടെയാണ് 1998ൽ പുതിയ പാലം നിർമിച്ചത്. പഴയ പാലത്തിന്‍റെ തൂണുകൾ ഇപ്പോഴും കല്ലടയാറ്റിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.