ബ്ലേഡ് മാഫിയയ്ക്ക് പോലീസ് സഹായം: ഉത്തരവ് നടപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Sunday, January 15, 2017 12:16 PM IST
തിരുവനന്തപുരം: സാമ്പത്തിക ഇടപാട് ഓപ്പറേഷൻ കുബേര നോഡൽ ഓഫീസർ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പോലീസ് മേധാവിക്ക് ആറുമാസം മുമ്പു നൽകിയ ഉത്തരവ് നടപ്പിലാക്കിയശേഷം രണ്ടു മാസത്തിനകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണ്‍ പി. മോഹനദാസ് നിർദേശം നൽകിയത്.

ഇതു സംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഐജി നൽകിയ റിപ്പോർട്ട് കമ്മീഷൻ സ്വീകരിച്ചില്ല. കവടിയാർ ചെറുകര പീസ് വില്ലയിൽ ബിനു വിശ്വംഭരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരനും മറ്റു ചിലരുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. എന്നാൽ, സ്വന്തം സ്ഥാപനത്തിൽ സാമ്പത്തികത്തകർച്ച വന്ന സമയം ബ്ലേഡ് മാഫിയ പരാതിക്കാരനെയും ഭാര്യയെയും പിതാവിനെയും പോലീസ് സഹായത്തോടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. എൽഐസി യുടെ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പരാതിക്കാരനെതിരേ കേസുകൾ രജിസ്റ്റർ ചെയ്തെന്നും പരാതിയിൽ പറയുന്നു.

കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എസ്. ശ്രീജിത് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി. ബ്ലേഡ് മാഫിയയെ സഹായിച്ച മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേസ്, ഓപ്പറേഷൻ കുബേരയുടെ നോഡൽ ഓഫീസറായ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി അന്വേഷിക്കണമെന്നും ശിപാർശ ചെയ്തു.


ശിപാർശ സ്വീകരിച്ച കമ്മീഷൻ അതു നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. തുടർന്ന് പരാതി ലഭിച്ചിട്ടും യഥാസമയം കേസ് രജിസ്റ്റർ ചെയ്യാതിരുന്ന മലയിൻകീഴ് സ്റ്റേഷനിലെ മുൻ എസ്ഐ മാർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചു.

എന്നാൽ, പരാതി ഓപ്പറേഷൻ കുബേരയുടെ നോഡൽ ഓഫീസർ അന്വേഷിക്കണമെന്ന കമ്മീഷൻ ഉത്തരവ് പോലീസ് നടപ്പാക്കിയില്ല.ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് റൂറൽ ഡിവൈഎസ്പി യുടെ സഹായത്തോടെ കമ്മീഷൻ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിനുവിശ്വംഭരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷൻ ഐജി, മുപ്പതോളം പേരെ വിസ്തരിച്ചതിനുശേഷം നൽകിയ റിപ്പോർട്ട് ഇപ്പോൾ ഡിവൈഎസ്പി അന്വേഷിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.