യുവതിയും പിതാവും മരിച്ചനിലയിൽ
യുവതിയും പിതാവും മരിച്ചനിലയിൽ
Monday, January 16, 2017 12:29 PM IST
പൂച്ചാക്കൽ: മകളും പിതാവും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ. ചേന്നം പളളിപ്പുറം പഞ്ചായത്തിൽ ഒന്പതാംവാർഡിൽ വടക്കുംകര കവലയ്ക്കു സമീപം കായിപ്പുറത്ത് നികർത്തിൽ ഓട്ടോത്തൊഴിലാളിയായ കെ.എസ്. ചന്ദ്രൻ, മകൾ വാണി (പ്രിയ-26) എന്നിവരെയാണ് ഇന്നലെ പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചന്ദ്രനെ അയൽവാസി കായിപ്പുറത്തു നികർത്തിൽ പരേതനായ പ്രകാശന്‍റെ വീടിനോടു ചേർന്നു പുലർച്ചെ നാലോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപവാസിയായ വീട്ടമ്മയാണു മൃതദേഹം ആദ്യം കണ്ടത്. തുടർന്നു ഇവർ മരണവിവരം പളളിപ്പുറം വാഴത്തറ വെളിയിൽ താമസിക്കുന്ന വാണിയുടെ ഭർത്താവ് സുധീഷിനെ അറിയിച്ചു. മൃതദേഹം കണ്ടതിനുശേഷം സുധീഷ് വീട്ടിലെത്തി ഭാര്യയെയും കുട്ടിയെയും തിരക്കിയപ്പോഴാണ് വാണിയെ കിടപ്പുമുറിയിലെ കട്ടിലിൽ അനക്കമില്ലാതെ കണ്ടത്. ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചന്ദ്രൻ ധരിച്ചിരുന്ന ഷർട്ടിന്‍റെ പോക്കറ്റിൽനിന്ന് മകൾ മനോരോഗി ആയതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്ന കത്തു കിട്ടി.


രണ്ടരവർഷം മുമ്പാണ് മരിച്ച വാണിയും സുധീഷുമായുള്ള വിവാഹം നടന്നത്. ഇതിൽ ആറുമാസം പ്രായമുളള ഒരു മകനുമുണ്ട്. വിവാഹ ശേഷം മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എന്നാൽ, പ്രസവ ശേഷം വാണിക്കു മാനസിക അസ്വസ്ഥതകൾ കണ്ടിരുന്നുവെന്നും സുധീഷ് പറഞ്ഞു.

അസുഖം മൂലം മുറിയിൽ ആരോടും മിണ്ടാതെയും ഏറെനേരം ഒറ്റയ്ക്കു ചെലവഴിക്കുകയും ചെയ്തിരുന്ന മകളുടെ മാനസികാവസ്ഥയോർത്തു ചന്ദ്രൻ ഏറെ ദുഃഖിതനായിരുന്നുവെന്നു ചന്ദ്രന്‍റെ ഭാര്യ ഓമന പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് വാണി ഭർത്താവിന്‍റെ വീട്ടിൽനിന്നു വടക്കുംകരയിലുളള സ്വന്തം വസതിയിൽ എത്തിയത്.

വാണി കുഞ്ഞിനെ അപായപ്പെടുത്തുമെന്നു പറയാറുണ്ടായിരുന്നതിനാൽ കുഞ്ഞിനെ ച
ന്ദ്രികയോടൊപ്പവുംവാണിയെപിതാവ് കിടക്കുന്ന മുറിയിലുമാണ്തമാസിപ്പിച്ചിരുന്നത്.
ഒരു കുടുംബത്തിൽ രണ്ടു മരണം നടന്നതിനാൽ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം ചന്ദ്രന്‍റെ വീട്ടുവളപ്പിൽ രണ്ടു മൃതദേഹങ്ങളും സംസ്കരിച്ചു. ഓമനയാണ് ചന്ദ്രന്‍റെ ഭാര്യ. വാണിയുടെ മകൻ ജഗന്നാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.